തൊടുപുഴ: റോഡ് നിര്‍മ്മിക്കാനായി സ്ഥലം കയ്യേറി ഓടയുടെ ഗതിമാറ്റിയ സംഭവത്തില്‍ പഴയസ്ഥിതി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവിന് വില നല്‍കാതെ മുനിസിപ്പിലാറ്റി.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ സ്വന്തം വാര്‍ഡായ മങ്ങാട്ടുകവല വടക്കുംമുറി എപ്ലോയീസ് ഗാര്‍ഡനിലാണ് സംഭവം.
ഇതിനെതിരെ സമീപവാസിയായ വീട്ടമ്മ വണ്ടനാനിക്കല്‍ കണ്ടത്തില്‍ ജമീല നിയമ പോരാട്ടത്തിന് ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ എങ്ങുമെത്തുന്നില്ല. വഴി വെട്ടുന്നതിനാണ് ഇത്തരത്തില്‍ ഓടയുടെ ദിശമാറ്റി മതില് കെട്ടിയത്. 2011-ലാണ് ഇവരുടെ വീടിന് സമീപത്ത് കൂടി മഴവെള്ളം പോകുന്നതിനായി നിര്‍മ്മിച്ച ഓട കെട്ടിയടച്ച് മതില് നിര്‍മ്മിക്കുന്നത്. ഇവരുടെ വീടിന് മുന്നില്‍ നിന്നും എതിര്‍വശത്തേക്ക് മാറി ഒഴുകിയിരുന്ന ഓടയാണ് മാറ്റി നേരെ മുന്നിലൂടെ ആക്കിയത്.
വഴിയുടെ നിരപ്പില്‍ നിന്നും അല്പം ഉയര്‍ന്ന് കിടക്കുന്ന ഇവിടെ കരിങ്കല്ലിന് കെട്ടിയ ശേഷം മതില് കെട്ടി പിന്നീട് ഓടയും മണ്ണിട്ട് മൂടി എതിര് വശത്തുകൂടി ഘട്ടം ഘട്ടമായി ആക്കുകയായിരുന്നു.
ഇതിന് ശേഷം മഴക്കാലത്ത് ഇവിടെ വെള്ളം ഒഴുകാതെ കെട്ടി നില്ക്കാന് തുടങ്ങി. ഇതോടെ ഇവരുടെ വീടിന്റെ മുറ്റത്തും പഴയകാലത്ത് ഉപയോഗിച്ചിരുന്ന രണ്ടടി വീതിയുള്ള തൊണ്ടിലും വെള്ളം നിറഞ്ഞു. സമീപവാസിയുടെ കിണറിലെ വെള്ളം ചെളി നിറഞ്ഞത് മൂലം ഇതിന് ശേഷം ഉപയോഗിക്കാനായിട്ടില്ല. ഇവരുടെ മതിലിനും സുരക്ഷാ ഭീഷണിയുണ്ട്.
അനധികൃത നിര്‍മ്മാണം നടക്കുന്നതിനിടെ കോടതിയെ സമീപിക്കുകയും നേരിട്ട് ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് ഇവിടെ ഓടയുണ്ടായിരുന്നെന്നും കോടതിയുടെ രേഖകളില്‍ ഉണ്ട്. പിന്നീട് ഇത് നികത്തിയത് ചൂണ്ടി കാട്ടിയപ്പോള്‍ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ജില്ലാ അഡീഷണല്‍ ജഡ്ജ് 2015 നവംബറില്‍ ഉത്തരവിട്ടിരുന്നു.
15 മാസം പിന്നിട്ടിട്ടും മുനിസിപ്പല്‍ ചെയര്‍മാനും സെക്രട്ടറിയും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണെന്നും എതിര്‍കക്ഷിക്കാര്‍ക്ക് ഒത്താശ ചെയ്യുകയുമാണെന്ന് ജമീല പറയുന്നു. അതേ സമയം ഇവിടെ മതില് നിര്‍മ്മിക്കുന്നതിന് പോലും അനുമതിയില്ലായിരുന്നെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മൂന്ന് പേര് ചേര്‍ന്നാണ് ഇവിടെ 50 സെന്ോളം വരുന്ന സ്ഥലം വാങ്ങിയിരിക്കുന്നത്.
ആദ്യകാലത്ത് അഞ്ച് അടിയിലധികം വീതിയുണ്ടായിരുന്ന ഓട കൈയേറ്റം മൂലം ഒന്നരയടി ആയി കുറഞ്ഞിരിക്കുകയാണ്. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും ഓട പഴപടിയാക്കി നഗരസഭ നിര്‍മ്മിച്ച് തരുമെന്ന പ്രതീക്ഷയിലാണ് വീട്ടമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: