ന്യൂദല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ച തടസപ്പെടുത്താന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും ഈ നീക്കങ്ങളെ പ്രതിരോധിക്കണമെന്നും ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് അനിരുദ്ധ് ദേശ്പാണ്ഡെ. ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ഭാരതീയ ശിക്ഷണ്‍ മണ്ഡലും ചേര്‍ന്ന് ഭാരതസങ്കല്പ്പം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്ര പുരുഷന്മാരുടെ ജീവചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്താനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം നടത്തുന്നതെന്ന് ദേശ്പാണ്ഡെ കുറ്റപ്പെടുത്തി. ഛത്രപതി ശിവജിയുടെ അന്ത്യനിമിഷങ്ങളെപ്പറ്റി തെറ്റായ പ്രചാരണം നടത്തുകയാണ് ചിലര്‍. ഭാരതത്തിലെ മഹത്തായ എല്ലാ കാര്യങ്ങളിലും എന്തെങ്കിലും കുറവ് അവര്‍ക്ക് കണ്ടെത്തണം. ഇല്ലെങ്കില്‍ കുറവുണ്ടെന്ന് പ്രചരിപ്പിക്കും. ആധുനികതയോട് എക്കാലത്തും യോജിച്ച നിലപാടെടുത്ത രാജ്യമാണ് ഭാരതം. ആധുനികതയെന്ന പേരില്‍ ഭോഗവാദമല്ല ആവശ്യം. മറ്റു രാജ്യങ്ങളിലെ നല്ല വശങ്ങള് സ്വീകരിക്കുകയാണ് വേണ്ടത്, ദേശ്പാണ്ഡെ പറഞ്ഞു.
ഭാരതമെന്ന ആശയം കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഇഗ്നോ വൈസ് ചാന്‍സിലര്‍ പ്രൊഫ. രവീന്ദ്രകുമാര്‍ പറഞ്ഞു. പ്രൊഫ, കപില്‍കുമാര്‍, പ്രൊഫ. ബി.എം ഹെഗ്ഡെ, അഡ്വ. മോണിക്ക അറോറ, പ്രൊഫ മക്കന്‍ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: