കൊച്ചി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസ്താവനയില്‍ കേസെടുക്കാന്‍ സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന്‍സ് ടി. അസഫ് അലി നിയമോപദേശം നല്കി. നേരത്തെ കൊലപാതകങ്ങളുടെ വെളിപ്പെടുത്തല്‍ എന്ന നിലയിലാണ് കഴിഞ്ഞ ദിവസം തൊടുപുഴ മണക്കാട് ്യൂനടന്ന ചടങ്ങില്‍ പ്രസംഗിച്ചത്.
സിപിഎം പ്രാദേശിക നേതാവായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാളായ ബാലസുബ്രഹ്മണ്യത്തെ പാര്‍ട്ടി കൊലപ്പെടുത്തിയെന്നും, ശാന്തന്‍പാറയില്‍ ്യൂനടന്ന മറ്റൊരു കേസിലെ പ്രതികളെ വെടിവെച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നും മണി വെളിപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ നേരത്തേയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മണിയുടെ വെളിപ്പെടുത്തല്‍ കേസിന്റെ പുനരന്വേഷണത്തിനാണ് വഴിതെളിക്കുകയെന്ന് അസഫ്അലി ്യൂനല്കിയ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് കൊലപാതകക്കേസിലെ പ്രതികളെ ശിക്ഷിച്ചു കഴിഞ്ഞെങ്കിലും യഥാര്‍ഥ പ്രതികള്‍ ആരെന്നറിയാനും കേസിന്റെ നിജസ്ഥിതി അറിയാനും പുനരന്വേഷണം ആകാമെന്നാണ് അസഫ് അലി ഉപദേശിച്ചിട്ടുള്ളത്.
മണിയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്ന് സര്‍ക്കാരിന് നിയമോപദേശം കിട്ടിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോട്ടയത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയുടെ യഥാര്‍ത്ഥമായ വശമാണ് പുറത്തുവന്നത്. മണിക്കെതിരെ കേസെടുക്കുന്നതിനെപ്പറ്റി പരിശോധിക്കും. ഇടുക്കിയില്‍ നടന്ന പഴയകാല കൊലപാതകങ്ങള്‍ പരിശോധനക്ക് വിധേയമാക്കും.
സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും അന്വേഷിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിപി വധക്കേസില്‍ ആരെയും ലക്ഷ്യംവെച്ചല്ല അന്വേഷണം മുന്നോട്ടുപോകുന്നത്. ലക്ഷ്യം പ്രഖ്യാപിച്ചശേഷം അന്വേഷണം നടത്തുക സര്‍ക്കാരിന്റെ നയമല്ല. അന്വേഷണത്തിന്റെ രീതിയും ശൈലിയും അന്വേഷണസംഘമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: