പെരുവ: റോഡരികിലെ ബി വറെജസ് വില്പനശാല കാല്‍നട വാഹനയാത്രികര്‍ക്ക് ഭീഷിണിയാകുന്നു. പെരുവ നഗരത്തില്‍നിന്നും മാറ്റി എച്ച്എന്‍എല്‍ റോഡില്‍ സ്ഥാപിച്ച ബിവറെജസ് വല്പനശാലയാണ് പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നടപ്പാത കയ്യേറി വഴിയിലേക്കിറക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം കാല്‍നട യാത്രികര്‍ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്ക് വരുന്ന വലിയ ലോറികള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്നത് പതിവാണ്.
മദ്യം വാങ്ങാനെത്തുന്ന ആളുകള്‍ റോഡില്‍ കൂട്ടംകൂടി നില്ക്കുന്നതും തിരക്കിന് ആക്കം കൂട്ടുന്നുണ്ട്. തിരക്കുള്ള റോഡില്‍ ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. മദ്യപന്മാരും മദ്യം വാങ്ങാന്‍ എത്തുന്നവരും കൂട്ടംകൂടുന്നതോടെ വിദ്യാര്‍ത്ഥികളും സ്ത്രീകളും അടക്കമുള്ള വഴിയാത്രക്കാര്‍ക്ക് ശല്യമാകുന്നതായി നാട്ടുകാര്‍ പറയുന്നു. വഴിയരികില്സ്ഥാപിച്ച തലയോലപ്പറമ്പ് ബിവറെജസ് വിലപ്നശാലയ്ക്ക് മുമ്പിലാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ ഒരാള്‍ മരിക്കാന്‍ ഇടയാക്കിയത്. വില്പനശാല ഇവിടെ സ്ഥാപിക്കുന്ന വിവരം അറിഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയവരും ഇപ്പോള്‍ പിന്നോട്ട് പോയതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
നാട്ടുകാരുടെ സൈ്വര്യജീവിതത്തിന് തടസ്സമായി സ്ഥാപിച്ചിട്ടുള്ള മദ്യവില്പനശാല ഇവിടെനിന്നും മാറ്റിസ്ഥാപിക്കണം എന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: