തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തിലെ പട്ടികജാതി – വര്‍ഗക്കാര്‍ക്ക് നീതി ലഭിക്കാന്‍ നിരാഹാരം അനുഷ്ഠിക്കേണ്ട അവസ്ഥ ഏറെ ദുഃഖകരമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം അനുഷ്ഠിക്കുന്ന അച്ഛന് വി. ഷാജിയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു വി.വി. രാജേഷ്.
2016 ജനുവരി ഒമ്പതിനാണ് കൊല്ലം എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ വി. ഷാജിയുടെ മകള്‍ ഷാനി കെ. ഷാജി (20) ആത്മഹത്യ ചെയ്തത്. ഷാനി കൊല്ലം എസ്എന്‍ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. ഷാജി കൊല്ലത്ത് മണ്ണു സംരക്ഷണ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരനാണ്. അതേ ഓഫീസിലെ ഓഫീസറായ ആനന്ദബോസ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ മനംനൊന്ത് ഷാനി ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു.
ഓഫീസിലെ ജീവനക്കാരനായ പിതാവിനെ കാണാന്‍ കുട്ടി ഇടയ്ക്കിടെ ഓഫീസില്‍ എത്തുമായിരുന്നു. ഇതാണ് ആനന്ദബോസിന് കൂട്ടിയുമായി അടുക്കാന്‍ അവസരമുണ്ടായത്. കൊല്ലം ഈസ്റ്റ് പോലീസില്‍ ഷാജി കൊടുത്ത പരാതിയില്‍ ഇവയെല്ലാം വിശദമായി പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് എന്‍ജിഒ യൂണിയന് നേതാവായ പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഒപ്പം പരാതിക്കാരനായ ഷാജിയെ ക്രൂരമായി മര്‍ദ്ദിച്ച് ആശുപത്രിയിലാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് ഷാജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം തുടങ്ങിയത്.
മന്ത്രി എ.കെ. ബാലന് പലതവണ നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഷാജി വഴങ്ങിയില്ല. ഒടുവില്‍ 19 ദിവസം പിന്നിട്ട നിരാഹാരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എത്തി നാരങ്ങാനീര് നല്കി അവസാനിപ്പിക്കുകയായിരുന്നു. നിയമനടപടികള്‍ക്ക് ബിജെപിയുടെയും പട്ടികജാതി മോര്‍ച്ചയുടെയും എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും രാജേഷ് ഉറപ്പുനല്‍കി.
പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം അഡ്വ. വി. സജീവ്കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, മോര്‍ച്ച ജില്ലാ കമ്മറ്റി അംഗങ്ങളായ നന്ദകുമാര്‍, മനു, ജയന്, മണ്ഡലം പ്രസിഡന്റുമാരായ കാട്ടാക്കട സന്തോഷ്, അനില്‍, സുരേഷ്, രതീഷ് എന്നിവരും വി.വി. രാജേഷിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: