കോഴിക്കോട്: കവി എന്‍.എന്‍. കക്കാടിനെ കുറിച്ച് വിശദമായ ഒരു പഠനഗ്രന്ഥം തയ്യാറാക്കുമെന്ന് എഴുത്തുകാരി പി. വത്സല പറഞ്ഞു. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്കാര സമര്‍പ്പണചടങ്ങില്‍ എന്‍.എന്‍.കക്കാട് അനുസ്മരണപ്രഭാഷണം നടത്തു കയായിരുന്നു അവര്‍. എന്‍.എന്‍. കക്കാടിനെപ്പറ്റി വിശദമായ പഠനം മലയാളത്തില്‍ നടന്നിട്ടില്ല. വരും തലമുറയ്ക്ക് അദ്ദേഹത്തെകുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു പഠനഗ്രന്ഥം ആവശ്യമാണ്. കക്കാട് എന്നൊരു കവി ഉണ്ടാ യിരുന്നുവെന്ന് വരുന്ന തലമുറയ്ക്ക് അറിയിക്ക പ്പെ ടുന്നതരത്തിലുള്ള ശ്രമമാകും അത്. പ്രപഞ്ച ത്തിന്റെ താള ത്തില്‍ നിന്ന് ഊറ്റം കൊ ണ്ടാണ് കക്കാട് കവിത കള്‍ എഴുതിയത്. സംഗീത സാന്ദ്ര മായിരുന്നു അദ്ദേഹത്തി ന്റെ കവിതകള്‍. അദ്ദേഹത്തിന്റെ കാവ്യചിന്തയിലെ ലാവ ണ്യ ബോധത്തെ മറികടക്കാന്‍ കഴിയുന്ന കവികള്‍ അധികമി ല്ലെന്നും അവര്‍ കൂട്ടിച്ചേര് ത്തു.
കെ.പി. കേശവമേനോന് ഹാളില്‍ നടന്ന എന്‍.എന്‍. കക്കാട് പുരസ്കാര സമര്‍പ്പണ ചടങ്ങ് കക്കാടിന്റെ കവിതയി ലേക്കും ജീവിതത്തിലേക്കും വെളിച്ചം വിശുന്നതുമായി മാറി. പുരസ്കാര സമര്‍പ്പ ണത്തിന് മുന്നോടിയായി സുനില്‍കുമാര്‍ തയ്യാറാക്കിയ എന്‍.എന്‍. കക്കാടിന്റെ സാ ഹിത്യവും ജീവിതവും എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. ജി. പവിത്ര, ഭവ്യലക്ഷ്മി, ദേവിനന്ദന, ഹിന്ദുജ വാസുദേവന്‍, അപര്‍ണ എന്നിവര്‍ കക്കാടിന്റെ കവിതകള്‍ ആലപിച്ചു. ആസ്വാദന സദസ്സില്‍ എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പുരസ്കാര സമര്‍പ്പണചടങ്ങ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കവി പി.പി. ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. കവി എസ്. രമേശന്‍നായര്‍ കെ. അനാമികക്ക് പുരസ്കാ രം സമ്മാനിച്ചു. ശ്രീദേവി കക്കാട്, ഡോ. ഗോപി പുതുക്കോട്, കെ.പി. ബാബുരാജ്, ജി. സതീഷ്കുമാര്‍, പുഷ്പധരന്‍, ഗുരുസ്വാമി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: