കൊച്ചി: മാര്‍ച്ച് 29ന് നടക്കാനിരുന്ന വിവാഹത്തില്‍ നിന്ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. പ്രതിശ്രുത വരന് സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് കാരണമെന്ന് വിജയലക്ഷ്മി പറഞ്ഞു.
വിവാഹശേഷം സംഗീത പരിപാടി വേണ്ടെന്നും ഏതെങ്കിലും സംഗീതസ്കൂളില് അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നുമുള്ള സന്തോഷിന്റെ നിലപാടാണ് കാരണം. വിവാഹനിശ്ചയത്തിന് മുന്‍പുള്ള പെരുമാറ്റത്തില്‍ പിന്നീട് വന്ന മാറ്റം തന്നെ വേദനിപ്പിച്ചു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം ഞങ്ങളുടെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തേ സമ്മതിച്ചു. പിന്നീട് ഈ തീരുമാനം മാറ്റി സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെട്ടു.
തങ്ങളുടെ വീട്ടില്‍ താമസിക്കാമെന്ന് സന്തോഷ് സമ്മതിച്ചതാണെന്നും വിജയലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അംഗീകരിച്ചിരുന്നുവെന്നും വിജയലക്ഷ്മിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു. പത്രത്തില്‍ വിവാഹാലോചന പരസ്യം കണ്ടാണ് സന്തോഷിനെ ബന്ധപ്പെട്ടതെന്നും തുടര്‍ന്നായിരുന്നു വിവാഹനിശ്ചയമെന്നും അദ്ദേഹം പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: