ആലപ്പുഴ: വരള്‍ച്ച രൂക്ഷമായ സ്ഥലങ്ങളില്‍ കിയോസ്കുകളിലൂടെയും ദുര്‍ഘടമായ സ്ഥലങ്ങളില്‍ ടാങ്കര്‍ വഴിയും കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച ജില്ലാ കളക്ടര്‍ വീണ എന്‍. മാധവനാണ് ഇക്കാര്യം അറിയിച്ചത്. ടാങ്കറുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ താലൂക്ക് തലത്തില്‍ ആരംഭിച്ചു. കൈനകരിയില്‍ വള്ളത്തിലും മറ്റും കുടിവെള്ളം എത്തിച്ചതായും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ കുടിവെള്ളം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് കണ്ട്രോള് റൂം ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
എടത്വ-മാമ്പുഴക്കരി റോഡിന്റെ അറ്റകുറ്റപ്പണിയ്ക്കായി 10 ലക്ഷം രൂപയുടെയും കുന്നംകരി- കുമരംകരി റോഡിനായി അഞ്ചു ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയാറാക്കി അടിയന്തര പ്രവൃത്തിക്കായി നടപടി സ്വീകരിച്ചെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഈ റോഡുകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന് യഥാക്രമം 20 കോടി രൂപയുടെയും ആറു കോടിയുടെയും ബജറ്റ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ചേര്‍ത്തല ഇരുമ്പുപാലം പുനര്‍നിര്‍മ്മിക്കുന്നതിനായി രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്താന്‍ പദ്ധതി സമര്‍പ്പിച്ചു.
ആലപ്പുഴ ബോട്ട് ജെട്ടിയുടെ ആഴം കൂട്ടുന്നതിനുള്ള പദ്ധതിക്ക് അടുത്തയാഴ്ച അനുമതി നല്‍കുമെന്ന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തീകരിച്ച് മീറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് കെഎസ്ഇബിക്ക് യോഗം നിര്‍ദേശം നല്കി. ആലപ്പുഴ നഗരത്തിലും തണ്ണീര്‍മുക്കം-മുഹമ്മ റോഡിലും ബസ് സ്റ്റോപ്പുകളില്‍ ഒരേ സമയം ഇരുവശത്തേയ്ക്കുള്ള ബസുകള്‍ നിര്‍ത്തി ഗതാഗത തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വേമ്പനാട്ടുകായലിലെയും മറ്റും ഓരുവെള്ള ഭീഷണി ഒഴിവാക്കുന്നതിനായി ശബരിഗിരി ഡാം തുറക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി അവതരിപ്പിച്ച പ്രമേയം സര്‍ക്കാരിനു കൈമാറിയതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ യോഗത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: