പൂനെ: മുംബൈ-പൂനെ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 26 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാന്‍ ഖലപൂരില് വച്ച് നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വാനിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ പലരും പുറത്തിറങ്ങിനില്ക്കുകയായിരുന്നു. മറ്റുള്ളവര്‍ വാഹനത്തില്‍ ഗാഢനിദ്രയിലുമായിരുന്നു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പുണെ യെര്‍വാദ സ്വദേശികളാണ് മരിച്ചവര്‍. പരിക്കേറ്റവരെ പുണെ സസൂണ്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടെംബൊ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ കിടന്നതു കാരണം എക്സ്പ്രസ് ഹൈവേയില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: