ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ‘ഇന്ത്യാ ഡിവൈഡഡ്’ എന്ന തന്റെ കൃതിയില്‍ ഇപ്രകാരം പറയുന്നു. ”ഹിന്ദുസ്ഥാനിലെ പൗരന്മാര് അനുവദിക്കുമെങ്കില്‍ മാത്രമേ മുസ്ലീംകള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുകയുള്ളൂ. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലയ്ക്ക് അന്യരാജ്യക്കാര്‍ക്ക് ഇവിടെ സ്വത്തുകള്‍ ആര്‍ജ്ജിക്കാനുള്ള അവകാശം നിയന്ത്രിക്കാനോ, പരിപൂര്‍ണമായി നിഷേധിക്കാനോ ഭാരതത്തിന് അധികാരമുണ്ടായിരിക്കും.”
ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ അഭിപ്രായം കൂടി നോക്കാം: ”അവര്‍(മുസ്ലീംകള്‍) അമുസ്ലീംകളെ സ്നേഹിച്ചുകൊണ്ട് സഹവര്‍ത്തിത്വത്തോടുകൂടി ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിച്ച് മാത്രമേ ഇവിടെ കഴിയാവൂ. ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തുന്നില്ല എങ്കില്‍ അവര്‍ ആഭിമുഖ്യമുള്ള രാഷ്ട്രത്തിലേക്ക് കുടിയേറുകയാണ് വേണ്ടത്. വിഭജനത്തിന് സമ്മതിച്ചത് ഈ ഉദ്ദേശ്യം കൂടി കണക്കിലെടുത്തിട്ടായിരുന്നു.” ഇതില്‍ കൂടുതല്‍ ഒന്നുംതന്നെ രാജ്യത്തിന് പുറത്തുപോകാന്‍ പറയുക വഴി ആരും ചെയ്തിട്ടില്ല.
രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രി പറഞ്ഞ കാര്യങ്ങള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇന്ത്യാ പാക്കിസ്ഥാന് മത്സരത്തില്‍ പാക്കിസ്ഥാന് ജയിച്ച സന്ദര്‍ഭങ്ങളില്‍ ഇന്ത്യയില്‍ മുസ്ലീംകള്‍ ആഘോഷിക്കുന്നത് കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെതന്നെ ടിപ്പുസുല്‍ത്താന്റെ പാദസ്പര്‍ശമേറ്റ മണ്ണ് എന്നുകേട്ട് തരിച്ചുനിന്നിട്ടുണ്ട്. വന്നുവന്ന് ഇന്ത്യാ-പാക്ക് യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ മുസ്ലീംകള്‍ പാക്കിസ്ഥാനുവേണ്ടി യുദ്ധം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നിടംവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍!
ഒരു രാജ്യത്ത് പുലരണമെങ്കില്‍ രാജ്യഭക്തി കൂടിയേ കഴിയൂ. ആധുനിക ലോകത്ത് രാജ്യഭക്തി ഭരണഘടന എന്ന് തിരുത്തി വായിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് 2013 ഓഗസ്റ്റ് നാലിന് പാര്‍ലമെന്റില്‍ ഇപ്രകാരം പറഞ്ഞത്: ”അവര്‍ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരം നിയമം ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള രാജ്യത്തിലേക്ക് കുടിയേറുകയാണ് വേണ്ടത്.
റഷ്യയില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ റഷ്യന്‍ ഭാഷ പഠിക്കുകയും, റഷ്യന്‍ സംസ്കാരത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും വേണം. സംസ്കാരം ഇല്ലായ്മയോടും, ശരിയത്ത് നിയമം അനുശാസിക്കുന്ന പ്രാകൃത രീതികളോടും റഷ്യന്‍ ആചാരാനുഷ്ഠാനങ്ങള്‍ ഒരിക്കലും താതാത്മ്യം പ്രാപിക്കില്ല.
അര്‍ജുന പണിക്കര്‍ താണപ്പന്‍, സുല്‍ത്താന്‍ ബത്തേരി
ഇത് പത്തരമാറ്റിന്റെ മഹത്വം
മന്നത്ത് പത്മനാഭനെക്കുറിച്ചുള്ള ലേഖനത്തില്‍ (മഹത്വത്തിന്റെ മനുഷ്യജന്മം, 25-02-2017) ഒരു കാര്യം പ്രത്യേകം പരാമര്ശിക്കണമായിരുന്നു. സ്വസമുദായത്തെ നിസ്വാര്‍ത്ഥമായി സേവിക്കുന്നതോടൊപ്പം ജാതിവിവേചനമില്ലാത്ത ഹിന്ദുസമൂഹത്തിനായി മന്നം നടത്തിയ ശ്രമങ്ങളില്‍ വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ‘പൂര്‍വ്വാശ്രമത്തില്‍’ പത്മനാഭപിള്ള ആയിരുന്ന മന്നം തന്റെ ജാതിപ്പേര് ഒഴിവാക്കിയത്. എം.പി. മന്മഥന്നായര് എം.പി. മന്മഥനും, എ.കെ. ഗോപാലന് എകെജിയും, വി.ടി. ഭട്ടതിരിപ്പാട് വിടിയും ആയത് പില്ക്കാലത്തെ സാമൂഹികമാറ്റത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട് പക്ഷെ ഈ ദിശയില്‍ ചിന്തിച്ചില്ല. അതിന്റെ ദോഷവും കേരളത്തിന് അനുഭവിക്കേണ്ടിവരുന്നുണ്ട്.
സി.വി. വാസുദേവന്‍, ഇടപ്പള്ളി
അവതാരകര്‍ക്കും വേണം പെരുമാറ്റച്ചട്ടം
കേരളത്തിലെ ചാനല്‍ അവതാരകര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അഹങ്കാരവും ജാഡയും അജ്ഞതയും പരമപുച്ഛവും പക്ഷപാതിത്വവും ഒക്കെയാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും മുഖമുദ്ര. ചാനല്‍ ചര്‍ച്ചകളില്‍ പരനെ ബഹുമാനിക്കല്‍ ഇല്ലെന്നതു പോകട്ടെ, അനാവശ്യമായ ഇടപെടലുകള്‍, പരിഹസിക്കല്‍, സാമര്‍ത്ഥ്യം കാണിക്കല്‍ ഒക്കെ അസഹ്യമായിക്കൊണ്ടിരിക്കുന്നു.
ചര്‍ച്ച നിയന്ത്രിക്കേണ്ട അവതാരകര്‍ മറ്റു പ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ബിജെപി/ആര്‍എസ്എസ് പ്രതിനിധികളെ പരിഹസിക്കുന്നത് കുറഞ്ഞ പണിയാണ്. ഈ അപമാനിക്കലിന് ഇരുന്നുകൊടുക്കരുതെന്ന് ബിജെപി/ആര്‍എസ്എസ് പ്രതിനിധികളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്.
ഗീത നായര്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: