ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചു ശീവേലിക്കുട അവകാശികള്‍ക്കു കൈമാറുന്ന ചടങ്ങ് ഇന്നലെ നടന്നു.
ക്ഷേത്രത്തിലെ കൊടിയേറ്റിനു ശേഷം നടന്ന ചടങ്ങിലാണ് ശീവേലിക്കുട അവകാശികള്‍ക്കു കൈമാറിയത്. ഇനി കൊടിയിറക്കിനു ശേഷം പതിവുപോലെ ഈ കുട ഉപയോഗിക്കും. രാജവാഴ്ച കാലം മുതല്‍ ഏറ്റുമാനൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ദേവപ്രശ്നം, മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങുകള്‍ നടത്തിവന്നിരുന്ന വെട്ടിത്തുരുത്തു കുടുംബത്തിലെ പ്രശസ്ത ജോതിഷന്മാരായ രാമകുറുപ്പ് മുതലുള്ള തലമുറക്കാണ് ഈ കുടയുടെ അവകാശം.
ഏറ്റുമാനൂരിലെ പ്രശസ്ത ജോത്സ്യനായ രാധാകൃഷ്ണകുറുപ്പിനാണ് (മധു) ഇപ്പോള്‍ ഈ അവകാശം കിട്ടിയിരിക്കുന്നത്. കൊടിയേറ്റിനു ശേഷം തന്ത്രിയും ,ക്ഷേത്ര അധികാരിയും കൂടി കുട വെട്ടിത്തുരുത്തേല്‍ കുറുപ്പന്മ്മാര്ക്ക് കൈമാറുന്നതാണ് ചടങ്ങ്. കുടയുടെ കേടുപാടുകള്‍ തീര്‍ത്ത് ആറാട്ടിനു മുന്‍പ് തിരികെ ക്ഷേത്രത്തില്‍ ഏല്‍പ്പിക്കണമെന്നാണ് ആചാരം. ഈ ആചാരം മുടക്കം കുടാതെ ഇപ്പോഴും തുടര്‍ന്നു വരുന്നതില്‍ സന്തോഷമുണ്ടെന്ന് വെട്ടിത്തുരുത്തുകുറുപ്പന്മാരില് ഇപ്പോഴത്തെ അവകാശിയായ ജോല്‍സന്‍ വി.എം.രാധാകൃഷ്ണ കുറുപ്പ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: