വടക്കാഞ്ചേരി: ശബ്ദം കുറച്ച് വര്‍ണ്ണശബളമായി ഇന്നലെ ഉത്രാളിക്കാവ് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടന്നു. ക്ഷേത്രമുറ്റത്ത് ആല്‍ത്തറ മേളം തീര്‍ന്ന ശേഷം വൈകിട്ട് ആദ്യം എങ്കക്കാട് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തി. തുടര്‍ന്ന് കുമരനെല്ലൂര്‍ വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. ചൈനീസ് പടക്കങ്ങളും ഗുണ്ടും ഓലപ്പടക്കവുമാണ് സാമ്പിള്‍ വെടിക്കെട്ടിന് കൂടുതലായി സജ്ജീകരിച്ചിരുന്നത്.
ആനച്ചമയ പ്രദര്‍ശനം ഇന്ന് വൈകിട്ട് നടക്കും. വടക്കാഞ്ചേരി വിഭാഗത്തിന്റെ ശിവക്ഷേത്ര പരിസരത്തും, കുമരനെല്ലൂരിന്റെ കുമരനെല്ലൂര്‍ ദേശത്തും എങ്കക്കാട് വിഭാഗത്തിന്റെ ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തുള്ള തുളസി ഫര്‍ണ്ണിച്ചര്‍ ഹാളിലുമാണ് പ്രദര്‍ശനം ഒരുക്കുക.
വടക്കാഞ്ചേരി വിഭാഗം 11.30്യൂന് വടക്കാഞ്ചേരി ശിവക്ഷേത്രത്തില്‍ നടപ്പുര പഞ്ചവാദ്യം തീര്‍ത്തശേഷം ഉത്രാളിക്കാവിലേക്ക് നീങ്ങും. കുമരനെല്ലൂര്‍ വിഭാഗം കുമര്യൂെല്ലൂര് കറുവണ്ണ വിഷ്ണു-ശിവ ക്ഷേത്രത്തില്‍ നിന്നും ഗജവീരന്മാരുമായി ആര്‍പ്പു വിളികളോടെ ഉത്രാളിക്കാവിലെത്തും. ഉത്രാളിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന എങ്കക്കാട് ദേശമാണ് ആദ്യം ക്ഷേത്രത്തില്‍ എഴുന്നെള്ളിക്കുക. പിന്നീട് കുമരനെല്ലൂര്‍ വിഭാഗം എഴുന്നള്ളിക്കും. തുടര്‍ന്ന് വടക്കാഞ്ചേരി വിഭാഗം തിടമ്പേറ്റിയ ആനയെ ക്ഷേത്രത്തില്‍ കൊണ്ടുവരും. പിന്നീട് മൂന്നു വിഭാഗക്കാരും ചേര്‍ന്ന് കൂട്ടിയെഴുന്നെള്ളിപ്പും ഭഗവതിപ്പൂരവും കുടമാറ്റവും നടക്കും.
ഇക്കുറി പകല്‍ വെടിക്കെട്ടുണ്ടാവില്ല. ബുധനാഴ്ച പുലര്‍ച്ചെ പതിവുപോലെ വെടിക്കെട്ട് നടക്കും. ആദ്യം എങ്കക്കാടും പിന്നീട് കുമരനെല്ലൂരും വടക്കാഞ്ചേരിയും വെടിക്കെട്ടിന് തിരികൊളുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: