പൂനെ: ജയന്ത് യാദവിനെയും ഇശാന്ത് ശര്‍മ്മയെയും ഓസ്ട്രേലിയക്കെതിനായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസഹ്റുദ്ദീന് .
ഒന്നാം ടെസറ്റ് തോറ്റ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്.ബാറ്റിംഗ് തകര്‍ച്ച ടീമിനെ പിന്നോട്ടടിക്കും.പരമ്പര ഇപ്പോഴും നഷ്ടമായിട്ടില്ല.മത്സരം തുടങ്ങുമുമ്പ് പിച്ച് പരിശോധിക്കേണ്ടതാണ്.ബെംഗ്ളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ പൂനെയിലെ പിച്ചിലെതു പോലെ പന്തു തിരിയില്ല.അതിനാല്‍ ജയന്ത് യാദവിനെയും ഇശാന്ത് ശര്‍മ്മയേയും അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന അസഹറുദ്ദീന് പറഞ്ഞു.
ബെംഗ്ളുരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാര്‍ച്ച് നാലിന് രണ്ടാം ടെസ്റ്് ആരംഭിക്കും.രണ്ടാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ ഇശാന്ത് ശര്‍മ്മയ്ക്ക് പകരം ഭൂവനേശ്വര്‍ കുമാറിനെയും ജയന്ത് യാദവിനു പകരം കരുണ്‍ നായരെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: