ആലപ്പുഴ: ലോഅക്കാദമി ഭൂമി സംബന്ധിച്ച റവന്യൂ വകുപ്പിന്റ ഫയലുകള്‍ തിരിച്ചയച്ചതിനെ ന്യായീകരിച്ച് രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന്.
മന്ത്രിമാര്‍ തമ്മില്‍ ഫയലുകള്‍ കൈമാറുന്ന രീതി ഇല്ലാത്തതിനാലാണ് ഫയലുകള്‍ തിരിച്ചയച്ചതെന്ന് സുധാകരന് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയറിയാതെ മന്ത്രിമാര്‍ തമ്മില്‍ ഫയലുകള്‍ കൈമാറിയാല്‍ വലിയ പ്രശ്നങ്ങളാവും ഉണ്ടാവുക. റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ള രേഖകളെല്ലാം ശേഖരിച്ചുവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ഫയല്‍ മടക്കി അയച്ചത് സിപിഎം – സിപിഐ തര്‍ക്കം രൂക്ഷമാക്കാനാണ് സാദ്ധ്യത. അക്കാദമിയുടെ ഭൂമി ഏറ്റെടുക്കാനുള്ള സിപിഐ നീക്കം സര്‍ക്കാര്‍ തലത്തില്‍ തന്നെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു രജിസ്ട്രേഷന് മന്ത്രിയുടെ നടപടി.
ഭൂമി പതിച്ചുകിട്ടിയശേഷം ഭരണനേതൃത്വത്തില്‍ നിന്നു ലോ അക്കാദമി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇക്കാര്യത്തില്‍ ജില്ല റജിസ്ട്രാറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് നല്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാഴ്ച മുമ്പ് റവന്യുമന്ത്രി, രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് ഫയല്‍ അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: