പനജി: നൂറ് കോടി രൂപ വിലമതിക്കുന്ന 262 ‘എനിമി പ്രോപ്പര്‍ട്ടി’ ഗോവയില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി. പാക്കിസ്ഥാന് പൗരത്വം നേടി നാടുവിട്ട ഗോവക്കാരുടേതാണ് സ്വത്ത്. ഇത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുന്നു.
ബര്‍ദേസ്, സല്സേറ്റ് താലൂക്കുകളിലാണ് ഭൂരിഭാഗം സ്വത്തുക്കളും. തിസ്വാദി, ബിച്ചോലിം എന്നിവിടങ്ങളിലും സംസ്ഥാനത്തിന്റെ മറ്റു ചില ഭാഗങ്ങളിലും സ്വത്തുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറി. കൂടുതല്‍ വിവരം ശേഖരിക്കാനും, സ്ഥലം കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് കരം ഇടാക്കാനും നിര്‍ദേശം നല്കി. അതേസമയം, സ്ഥലത്തിന്റെ ഉടമസ്ഥാവകാശമാവശ്യപ്പെട്ട് ഇപ്പോഴത്തെ കൈവശക്കാര്‍ കോടതിയെ സമീപിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ട്. ഇതെല്ലാം മറികടക്കാനാണ് കേന്ദ്രം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് നിയമമാക്കുന്നത്.
1965 ലെ യുദ്ധത്തിനു ശേഷമാണ് പാക്കിസ്ഥാനെ ശത്രു രാജ്യമായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇതോടെ, പാക്ക് പൗരത്വം നേടി നാടുവിട്ടവരുടെ സ്വത്ത് സര്‍ക്കാരിന്റെ കൈവശമായി. 1965 സെപ്തംബര്‍ 11ന് ഇതിനായി നിയമം കൊണ്ടുവന്നു. 1968ലും 2015ലും നിയമം പരിഷ്കരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രാഷ്ട്രപതി ഓര്‍ഡിനന്‍സും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: