തൃശൂര്‍ :ഇന്ത്യന്‍ കോഫി ഹൗസ് പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരെ തൊഴിലാളികള്‍. കോഫീ ബോര്‍ഡ് സഹകരണ സംഘംഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് തെക്കന്‍ ജില്ലകളിലെ ഇന്ത്യന്‍ കോഫീ ഹൗസുകളിലെ ജീവനക്കാര്‍ പണിമുടക്കി. നടപടിക്കെതിരേ ജീവനക്കാര്‍ തൃശൂരിലെ ആസ്ഥാന മന്ദിരം വളഞ്ഞ് ഉപരോധവും നടത്തി.
അഡ്മിനിസ്ട്രേറ്ററായി ചുമതലയേല്‍ക്കാന്‍ സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ എസ്. ബിന്ദുവിനെ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. നീതിക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു. സംഘം ഓഫീസ് ഇന്നലെ തുറന്നില്ല.
58 കോഫീ ഹൗസുകളും ഇന്നലെ അടച്ചിട്ടു.ആശുപത്രികളിലും സെക്രട്ടേറിയറ്റിലുമുള്ള കോഫീ ഹൗസുകളെ മാത്രമാണു പണിമുടക്കില്‍നിന്ന് ഒഴിവാക്കിയത്
തെക്കന്‍ കേരളത്തിലെ കോഫീ ബോര്‍ഡ് സഹകരണ സംഘത്തില്‍ രണ്ടായിരത്തഞ്ഞൂറോളം അംഗങ്ങളായ ജീവനക്കാരുണ്ട്.
പോലീസ് സംരക്ഷണത്തോടെ സഹകരണ ഇന്‍സ്പെക്ടര്‍ ചുമതലയേറ്റെടുക്കാന്‍ എത്തിയാലും അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ ഭരണ സമിതി പിരിച്ചുവിട്ടെന്ന് അറിയിച്ചുകൊണ്ട് സഹകരണ ഇന്‍സ്പെക്ടര്‍ ചുമതലയേല്‍ക്കാനും ഫയലുകള്‍ കൊണ്ടുപോകാനും എത്തിയിരുന്നു. ഉടനെ ജീവനക്കാര്‍ പ്രതിഷേധിക്കുകയും അതു തടയുകയും ചെയ്തു.
ജൂണ്‍ മാസംവരെയാണു നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി. ധൂര്‍ത്ത്, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു സഹകരണ, വ്യവസായ മന്ത്രിമാര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഭരണ സമിതി പിരിച്ചുവിട്ട് ആറു മാസത്തേക്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
2004 മുതല്‍ സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കോഫി ബോര്‍ഡ് ഭരിക്കുന്നത്. സി.ഐ.ടി.യു.വിന്റെ മേല്‍ക്കോയ്മ തകര്‍ത്തുകൊണ്ടാണ് സഹകരണ വേദി ഭരണം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: