സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഗുണ്ടകളെ ഉപയോഗിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പു രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ കൊലയാളികള്‍ക്ക് സംരക്ഷണം നല്കുന്ന സിപിഎം – കോണ്‍ഗ്രസ് കാപട്യത്തിനെതിരെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് ഹരിപ്പാട്ട് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ട് മുതലാളിത്തത്തിന്റെ നെഞ്ചിലേക്ക് വാരിക്കുന്തം കയറ്റിയവര്‍ ഇന്ന് പാവപ്പെട്ട ഓട്ടോറിക്ഷക്കാരെയും ദളിതരെയും കൊല്ലുകയാണ്. ജന്മികള്‍ക്കുമേല്‍ അക്രമമില്ല. അവരുടെ മണിമേടകളില്‍ ഒരു കല്ലുപോലും എറിഞ്ഞിട്ടില്ല. ചെങ്കൊടിയില്‍ ചോരക്കറയാണെന്ന് ഇവിടുത്തെ സാധാരണക്കാരന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ക്വട്ടേഷന്‍ ഗുണ്ട- സിപിഎം അക്രമകാരികള്‍ പോലീസിനു മുന്നില്‍ അഴിഞ്ഞാടുമ്പോള്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇടതു സര്‍ക്കാരിനു കീഴില്‍ ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഹരിപ്പാട് നിേേയാജകമണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പൊന്നപ്പന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, ബിഡിജെഎസ് കേന്ദ്ര സെക്രട്ടറിയേറ്റംഗം ബി. സുരേഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ടു നടന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: