പാനൂര്‍: കൂത്തുപറമ്പ്-പാനൂര്‍ റോഡില്‍ വര്‍ദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നൂവെന്നാരോപിച്ച് ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റി പാലബസാറില് റോഡ് ഉപരോധിച്ചു. ഒരാഴ്ചക്കുളളില്‍ രണ്ടുപേര്‍ വാഹന അപകടത്തില്‍ മരിച്ചിരുന്നു. ജപ്പാന് കുടിവെളള പദ്ധതിയുടെ ഭാഗമായുളള അറ്റകുറ്റ പണിക്കായി റോഡ് കുത്തിപൊളിച്ചിട്ടതു കാരണം കുഴിയാവുകയും, അവിടെ നിന്നും വാഹനം വെട്ടിക്കുന്നതിനിടെയാണ് രണ്ടു പേര് മരിക്കുന്നത്. പത്തായക്കുന്നിലെ ഓട്ടോഡ്രൈവര്‍ കൊങ്കച്ചിയിലെ രാജേഷ്, ചക്രപാണി ക്ഷേത്രത്തിനു സമീപത്തെ ലോട്ടറി വില്‍പ്പനക്കാരനായ അശോകനുമാണ് അപകടത്തില്‍ മരിച്ചത്. കുഴിയെടുത്ത് കഴിഞ്ഞാല്‍ അതു മൂടാതെ പോകുകയാണ് പതിവ്. ജപ്പാന് കുടവെളള പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ജയദേവന് മൊകേരി, ലസിത പാലക്കല്‍, കെ.കാര്‍ത്തിക എന്നിവര്‍ പ്രസംഗിച്ചു. അനീഷ് പത്തായക്കുന്ന്, ടി.ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: