ജനിക്കാനിരിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതി: തോമസ് മാര്‍ അത്തനാസിയോസ്
ചെങ്ങന്നൂര്‍: ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല ജനിക്കാനിരിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതിയെന്ന് തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ജില്ലയിലെ ജലസ്വരാജ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ചെങ്ങന്നൂരിലെ മുതവഴി പമ്പാതീരത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ തിരിച്ചറിഞ്ഞു പരിരക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ജീവിതം പ്രകൃതി സൗഹാര്‍ദ പരമായി ചിട്ടപ്പെടുത്തണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. പ്രകൃതിയോട് വേണ്ടത് ചൂഷണ മനോഭാവമല്ല മറിച്ച് ആരാധനാ മനോഭാവമാണ്. ജൈവ വൈവിദ്ധ്യമാണ് ജലസ്വരാജിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും ജലസ്രോതസ്സുകള്‍ സംരിക്ഷിക്കുകയും ചെയ്യാന്‍ എല്ലാവരും സ്വയം സന്നദ്ധരാകണം.
ജലസമ്പത്ത് നഷ്ടപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ നമുക്ക് കഴിയാത്തതിനു കാരണം സ്വാര്‍ത്ഥതയാണെന്നും സാമൂഹിക പ്രതിബദ്ധതയുളള ജീവിതശൈലിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജലസ്വരാജ് ജില്ലാ സമിതി അദ്ധ്യക്ഷന്‍ കെ.സോമന് അദ്ധ്യക്ഷനായി.
സംസ്ഥാന കണ്‍വീനര്‍ എ.എന്‍. രാധാകൃഷ്ണന്, ഡി.അശ്വിനിദേവ്, രാജന് കണ്ണാട്ട്, പ്രൊഫ.എന്‍.കെ. സുകുമാരന്‍ നായര്‍, എം.വി. ഗോപകുമാര്‍, കെ.ജി. കര്‍ത്ത, കെ.ആര്. പ്രഭാകരന് നായര്‍, സജു ഇടക്കല്ലില്‍, ഒ.എസ്. ഉണ്ണികൃഷ്ണന്, കെ.വി. ദയാല്‍, പ്രൊഫ.ശങ്കരനാരായണ പിളള, ആലാ വാസുദേവന്‍പിളള, മധു തൃപ്പെരുന്തുറ, വി.എസ.്ഗോപാലകൃഷ്ണന്, ചലച്ചിത്ര നടന്മാരായ കൃഷ്ണപ്രസാദ്, മിനോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലിയ ശേഷം നദീവന്ദനവും പച്ചക്കറിതൈ, ചക്കപ്പുഴുക്ക് എന്നിവയുടെ വിതരണവും നടന്നു. കേരളനടനം, അക്ഷരശ്ലോക സദസ് എന്നിവയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: