മുഹമ്മ: മണ്ണിന്റെ ജൈവസാന്നിധ്യം പേറുന്ന അനുഷ്ഠാന കലയായ പടയണി കാവുങ്കല്‍ ദേവി ക്ഷേത്രത്തില്‍ ഇന്നും നാളെയും. മദ്ധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ വര്‍ണപൊലിമയോടെ ആഘോഷിച്ച് വരുന്ന അനിഷ്ഠാനം പ്രാചീന ഗോത്ര സംസ്ക്കാരത്തിന്റെ ഭാഗമാണ്. ദ്രാവിഡ തനിമ, താളബോധം, വര്‍ണ്ണ വൈവിദ്ധ്യം എന്നിവ പടയണിയുടെ പ്രത്യേകതയാണ്. ദാരികാസുരന്റെ ദ്രോഹം സഹിക്കാനാവാത്തല ദേവന്മാര് പരമശിവനെ ശരണം പ്രാപിച്ചു. ശിവന് ഭദ്രകാളിയെ സൃഷ്ടിച്ചു. ഭദ്രകാളി ദാരികനെ വധിച്ചു. കലിയടങ്ങാത്ത കാളിയെ പ്രീതിപ്പെടുത്താന്‍ ശിവനും ഭൂതഗണങ്ങളും ദേവന്മാരും ഭൈരവിക്കോലം കെട്ടി ആടിയെന്നും കാളിയടങ്ങിയെന്നുമാണ് ഐതീഹ്യം. തപ്പുകൊട്ടി താള മേളങ്ങളോടെ നൃത്തം ചെയ്ത സംഭവത്തെ അനുസ്മരിക്കുന്ന പടയണി ഇന്നും നാളെയും കാവുങ്കല്‍ ദേവി ക്ഷേത്രത്തില്‍ നടക്കും.
ഇന്ന് രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളിലും നിന്നും തപ്പും ചെണ്ടയും കൊട്ടി വൈകിട്ട് നാലിന് വടക്കേ തറമൂട്ടില്‍ എത്തും തുടര്‍ന്ന് ഭക്തജനങ്ങള്‍ വിവിധ കലാരൂപങ്ങളോടുകൂടി തപ്പടിച്ച് താളം തുള്ളി വൈകിട്ട് ആറോടെ ക്ഷേത്ര സന്നിധിയിലെത്തിച്ചേരും. പകല്‍പ്പൂരം, ദൃശ്യകലാരൂപങ്ങള്‍, കാഴ്ചശ്രീബലി എന്നിവ ഉത്സവത്തിന് മാറ്റുകൂട്ടും. ദീപാരാധനയ്ക്ക് ശേഷം ആകാശ വിസ്മയ കാഴ്ചകളൊരുക്കി കാണികളെ ആഹ്ലാദഭരിതമാക്കുന്ന വെടികെട്ട് ആരംഭിക്കും. രാത്രി 9ന് ആലപ്പുഴ ക്ലാപ്സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, 12ന് ചേര്‍ത്തല ജൂബിലിയുടെ നാടകം. രാത്രി 10ന് പള്ളിവേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: