മാഡ്രിഡ്: എടിപി റാങ്കിങ്ങില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും ഡബ്ല്യുടിഎ റാങ്കിങ്ങില്‍ അമേരിക്കയുടെ സെറീന വില്ല്യംസും ഒന്നാം സ്ഥാനം നിലനിര്‍ത്തി.
വനിതാ റാങ്കിങ്ങില്‍ ആദ്യ ഒന്‍പത് സ്ഥാനക്കാര്‍ക്ക് മാറ്റമില്ല. ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ, റുമാനിയയുടെ സിമോണ ഹാലെപ്പ്, സ്ലോവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവ എന്നിവരാണ് രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഉക്രെയിന് താരം എലിന സ്വിറ്റോലിന മൂന്ന് സ്ഥാനം മുന്നോട്ടുകയറി 10-ാമത്.
അതേസമയം സെറീനയുടെ സഹോദരി വീനസ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി 11-ാമതായി.
പുരുഷന്മാരില് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്, സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്ക, കാനഡയുടെ മിലോസ് റാവോനിക്ക് എന്നിവര്‍ രണ്ടും മൂന്നും നാലും താരങ്ങളില്‍. ഒാസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി പത്താമതാണ്.
നാല് സ്ഥാനം മുന്നോട്ടുകയറിയ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ഏഴാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: