ഇടുക്കി: ഒമാന്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ച് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എസ്.ഐ വിവാദത്തില്‍. മൂന്നാര്‍ സബ് ഡിവിഷനിലെ ഒരു എസ്.ഐയാണ് രണ്ടാഴ്ച മുന്‍പ് ദേവികുളം താലൂക്കിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വച്ച് കൈക്കൂലി വിവാദത്തില്‍പ്പെട്ടത്.
കൈമടക്ക് വാങ്ങുകയും പിന്നീട് വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തപ്പോഴാണ് വിവാദം ഉയര്‍ന്നത്. കൈക്കൂലി വാങ്ങുന്നതിനായി പോലീസ് ഒമാന്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അനാവശ്യമായി മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട സ്ഥിതിയുമുണ്ടായി. നാല് ദിവസം കഴിഞ്ഞാണ് ഒമാനിലേക്ക് മടങ്ങാനായത്.
സംഭവത്തിന്റെ വിശദവിവരം ഇങ്ങനെ: ഒമാന്‍ സ്വദേശികള്‍ ഒരാഴ്ച മുമ്പാണ് കോട്ടയം സ്വദേശിയായ ഇവരുടെ മാനേജറുടെ ഇന്നോവ കാറില്‍ ടൂറിസ്റ്റ് ഗൈഡ്, ഡ്രൈവര്‍ എന്നിവര്‍ക്കൊപ്പം മൂന്നാറിലേക്ക് തിരിച്ചത്. യാത്രയ്ക്കിടെയാണ് വിവാദ എസ്.ഐ ദേവികുളം താലൂക്കിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വച്ച് വാഹനം തടഞ്ഞത്. പരിശോധനയില്‍ ഡ്രൈവര്‍ അല്പം മദ്യം കഴിച്ചിട്ടുള്ളതായി റീഡിങ് രേഖപ്പെടുത്തി. ഇരുപതില്‍ താഴെ റീഡിങ്ങാണ് കാണിച്ചത്.
ഇതേത്തുടര്‍ന്ന് കൈക്കൂലി വാങ്ങാനായി വാഹനം പിടിച്ചിട്ടു. കേസെടുക്കുന്നില്ലെന്നും 2500 രൂപ വേണമെന്നും ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. 2500 രൂപ നല്കിയപ്പോള് 1500 രൂപയുടെ രസീതാണ് നല്‍കിയത്. മുഴുവന്‍ തുകയുടെയും രസീത് നല്‍കിയില്ലെന്ന് മാത്രമല്ല പിറ്റേ ദിവസം കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് എസ്.ഐക്കെതിരെ പരാതി ഉയര്‍ന്നത്.
ഇടുക്കി ജില്ലാ പോലീസും സംസ്ഥാന-ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചും സംഭവം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കോട്ടയം വിജിലന്‍സ് യൂണിറ്റില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചതായാണ് വിവരം. നിരവധി കേസുകളില്‍ ആരോപണ വിധേയാണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന എസ്.ഐ. ശനി, ഞായര്‍ ദിവസങ്ങളില്‍ ടൂറിസ്റ്റുകളെ ഭീഷണിപ്പെടുത്തി അരലക്ഷത്തോളം രൂപ ഇയാള്‍ കൈക്കൂലിയായി വാങ്ങുന്നുവെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ എസ്ഐയെ താക്കീത് ചെയ്തിരുന്നു. കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞ കേസില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: