തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡില്‍ 447 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ പറഞ്ഞു. 2011 ശേഷം ഓഡിറ്റിങ് നടന്നിട്ടില്ല. ഇതിനുള്ള സംവിധാനങ്ങളായ വ്യക്തമായ കണക്കും വൗച്ചറും ഇല്ലായിരുന്നു.
അഴിമതി സംബന്ധിച്ച് പോലീസും വകുപ്പു തലത്തിലും അന്വേഷണം നടന്നുവരികയാണ്. കണ്‍സ്യൂമര്‍ഫെഡിനെ പുനസംഘടിപ്പിച്ച് ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്കാവുന്ന തരത്തിലേക്ക് മാറ്റും. അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 2000 നീതി സ്റ്റോറും 1500 നീതി മെഡിക്കല്‍ സ്റ്റോറും ആരംഭിക്കുന്നതിന് തീരുമാനമായി. കണ്‍സ്യൂമര്‍ഫെഡിന് സ്വന്തമായുള്ള നീതി ഗ്യാസ്പ്ലാന്റിന്റെ കാര്യശേഷി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി വാണിജ്യ ഗ്യാസ്റീഫിലിങ്ങ് നല്‍കുന്നത് പരിശോധിച്ചുവരികയാണ്.
അരിവില നിയന്ത്രിക്കുന്നതിനായി 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അരി വിതരണക്കാരുമായി ചര്‍ച്ച നടത്തിയെങ്കെിലും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാകാത്തതിനാല്‍ പശ്ചിമ ബംഗാളില്‍ നിന്ന് അരി വാങ്ങാനാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ച് 10 നകം സംസ്ഥാനത്ത് അരി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ അരി വിതരണക്കാര്‍ക്ക് വന്‍ തോതില്‍ കുടിശിക പണം നല്‍കാനുള്ളതിനാല്‍ പലരും അരി നല്കാന് തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: