കുറവിലങ്ങാട്: കാണക്കാരി സ്കൂളിന് സമീപം കഞ്ചാവ് കൈമാറുന്നതിനിടയില്‍ യുവാവിനെ കുറവിലങ്ങാട് എക്സൈസ് സംഘം അറസ്റ്റുചെയ്തു. എറണാകളം പള്ളുരുത്തി പരുത്തിയ്ക്കല്‍ പി.എ അര്‍ഷാദ് (20) നെയാണ് ചൊവ്വാഴ്ച രാവിലെ എട്ടിന് കാണക്കാരി സ്കൂളിന് സമീപത്തുനിന്നും എക്സൈസ് സംഘം പിടികൂടിയത്.
ഒരുകിലോ എണ്‍പത് ഗ്രാം കഞ്ചാവ് ഇയാളില്‍നിന്നും കണ്ടെടുത്തു. കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് കാണക്കാരിയിലെ ചില്ലറവില്പ്പനക്കാരന് കൈമാറുന്നതിനായി കാത്തുനില്‍ക്കുന്നതിന് ഇടയിലാണ് യുവാവ് പിടിയിലായത്. കോട്ടയം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. വൈറ്റലയിലെ ഒരുഹോട്ടലില്‍ ജോലിനോക്കുന്ന അര്‍ഷാദ് നിരവധിതവണ ഇത്തരത്തില്‍ കമ്പത്തുനിന്നും കഞ്ചാവ് എത്തിച്ച് ചെറുകിട വില്‍പ്പനക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു.
ഇന്‍സ്പെക്ടര്‍ രാജേഷ്ജോണിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം.കെ പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ആര്.വിനോദ്, രാഹുല്‍രാജ്, വി.ആര്. രാജേഷ്, പി.ജെ.സുനില്‍, മുഹമ്മദ് ഷരീഫ്, കെ.അഭിലാഷ്, ജയ്സണ്‍ ജേക്കബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ രതീഷ്, വി.സുമേഷ്, എസ്.ശ്യാംകുമാര്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍എസ്.ചിത്ര എന്നിവര്‍ സംബന്ധിച്ചു.
കഞ്ചാവുമായി ബൈക്കില്‍ യാത്രചെയ്തിരുന്ന ചേര്‍ത്തല കൈതയ്ക്കല്‍ കുറുപ്പുംകുളങ്ങര തോരണത്ത് നിവര്‍ത്തില്‍ വിഷ്ണുമഹാദേവന്(21)നെ കഴിഞ്ഞ ജനുവരി 30ന് കുറവിലങ്ങാട് തോട്ടുവായില്വച്ച് എക്സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു.
കോട്ടയം ആലപ്പുഴജില്ലകളിലെ മൊത്തവിതരണക്കാരനായ ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനപരിശോധനയി ല്‍ എക്സൈസ് സംഘം കൈകാട്ടിയിട്ടും നിര്‍ത്താതെ പോയതിനേത്തുടര്‍ന്ന് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. റിമാന്ഡല് കഴിയുന്ന ഇയാളില്‍ നിന്നും ജില്ലയിലെകഞ്ചാവ് വില്‍പ്പനസംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ എക്സൈസിന് ലഭ്യമായിട്ടുണ്ട്. ചൊവ്വാഴ്ച് പിടിയിലായ അര്‍ഷാദിനെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: