തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേല്‍ശാന്തിമാരുടെ വീട് കത്തി നശിച്ചു. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. അടിയമന പടിഞ്ഞാറെ മഠം നന്ദന്പോറ്റി, മധുപോറ്റി എന്നിവരുടെ ഉടമസ്ഥതിയിലുള്ള മനയാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് 7.30യോടെയായിരുന്നു തീ പിടിത്തം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് പിന്നിലായി ക്ഷേത്രക്കടവിലേക്ക് പോകുന്ന വഴിയിലാണ് മന സ്ഥിതി ചെയ്യുന്നത്.
ഇ
തേ സമയം നന്ദന്പോറ്റിയുടെ രണ്ട് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നന്ദന്പോറ്റിയും, മധുപോറ്റിയും ഇതേ സമയം ക്ഷേത്രത്തില്‍ പൂജാ കര്‍മ്മങ്ങള്‍ക്കായി പോയിരിക്കുകായിരുന്നു. തീപിടിച്ച ഉടനെ ഇവര്‍ ക്ഷേത്രത്തിലെത്തി വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ സംഭവം ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഇവരെത്തി 2 മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് യൂണിറ്റ് വണ്ടിയാണ് സ്ഥലത്തെത്തിയത്. വെള്ളം തികയാതെ വന്നതോടെ കിഴക്കെയറ്റത്തെത്തി നിറച്ചാണ് തീ അണച്ചത്.
വീടിന്റെ തേവാര പുരയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. 700 വര്‍ഷത്തിലധികം പഴക്കമുള്ള 8 കെട്ട് മോഡലില്‍ പണിത വീടാണിത്. ഏകദേശം 4000 സ്ക്വയര്‍ഫീറ്റ് വലുപ്പമുള്ള വീട് പൂര്‍ണ്ണമായും നിര്‍മ്മിച്ചിരുന്നത് തടിയാലായിരുന്നു. ഇതാണ് തീ ആളിപടരാന്‍ കാരണമായത്. മനയുടെ ഏകദേശം 75 ശതമാനവും കത്തി നശിച്ചു. നൂറ്റാണ്ടുകളായി തൊടു
പുഴ കൃഷ്ണനെ മാത്രം ഭജിച്ച് ജീവിക്കുന്നവരാണ് അന്തേ വാസികള്‍. വീടിന്റെ സമീപത്തേക്ക് ഫയര്‍ഫോഴ്സിന്റെ വണ്ടിയെത്താതും തീപടരുന്നത് ആഴം കൂട്ടി. കൃഷ്ണതീര്ത്ഥത്തിന്റെ സമീപത്ത് വണ്ടി എത്തിച്ച് അവിടെ നിന്നും ഹോസ് വലിച്ചാണ് വെള്ളം അടിച്ചത്. കനത്ത ചൂട് ഇങ്ങോട്ട് അടുക്കുന്നിതിനും തടസ്സാമായി. നൂറ് കണക്കിന് പേരാണ് തീ പിടുത്തം അറിഞ്ഞ് ഇങ്ങോട്ടെത്തിയത്. അമ്പലം വാര്‍ഡ് കൗണ്‍സില്‍ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ തൊടുപുഴ ഫയര്‍ഫോഴ്സ് യൂണിറ്റിലെ സംഘാങ്ങളാണ് തീ അണച്ചത്. തൊടുപുഴ പോലീസും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: