കുമളി: തേക്കടിയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പുതിയ ക്രമീകരണങ്ങള്‍ അധികൃതര്‍ സജ്ജമാക്കി.
തേക്കടി റോഡില്‍ വലത് വശത്തായി അനവച്ചാലില് ഇന്ന് മുതല്‍ പുതിയ പാര്‍ക്കിങ് സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും. ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കേരളത്തിന് അനുകൂലമായ സാഹചര്യത്തിലാണ് മുന്‍പ് വന്യജീവി സങ്കേതത്തിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായ അനവച്ചാലിലേക്കു മാറ്റുവാന്‍ അവസരമുണ്ടായത്.
അതേസമയം പാര്‍ക്കിങ് ഫീസ് തുകയില്‍ മാറ്റമുണ്ടാകില്ല. ഇവിടെ നിന്ന് ബോട്ട് ലാന്‍ഡിങ് വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം വനം വകുപ്പിന്റെ വാഹനത്തിലാകും ഇനി മുതല്‍ വിനോദ സഞ്ചാരികളെ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോകുക. ഇതിനായി ബന്ധപ്പെട്ട വകുപ്പിന്റെ ആറ് വണ്ടികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ഇരുപത് രൂപ ഈടാക്കും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 5 വരെ
ര വാഹനം ലഭ്യമാണ്. പുതിയ തീരുമാനത്തെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും ഇനി മുതല്‍ അകത്തേയ്ക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ദേശീയ കടുവ സംരക്ഷണ അതോറിറ്റി മുന്‍പാകെ അഞ്ച് വര്‍ഷം മുന്‍പ് പെരിയാര്‍ വന്യജീവി സങ്കേതം സമര്‍പ്പിച്ച ടൂറിസം പ്രോജക്ടിന് ലഭിച്ച അനുമതിയുടെ ഭാഗമായാണ് പാരിസ്ഥിക പ്രശ്നം സൃഷ്ടിക്കാത്ത രീതിയില്‍ പുറത്തേയ്ക്ക് വാഹന പാര്‍ക്കിങ് മാറ്റുവാന്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍ദ്ദിഷ്ട സ്ഥലം തങ്ങളുടെ പാട്ട ഭൂമിയാണെന്ന അവകാശ വാദവുമായി തമിഴ്നാട് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിച്ചതോടെ തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു. ഇക്കഴിഞ്ഞ പതിനേഴിന് ഇത് സംബന്ധിച്ച് കേരളത്തിന് അനുകൂലമായ ഇടക്കാല ഉത്തരവ് വന്നതോടെയാണ് അതിവേഗം നടപടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: