കോഴിക്കോട്: വിമലാദേവിയെ കൊലപ്പെടുത്തിയതെ ന്തിനെന്ന് സിപിഎം പറയേ ണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്. സിപിഎം കൊലപാതക രാഷ്ട്രീയത്തി നെതിരെ ജനാധിപത്യരീതി യിലുള്ള പ്രതിഷേധവു മായാണ് ഇപ്പോള്‍ കേരളത്തി ലെ അമ്മമാരും സഹോദരി മാരും രംഗത്തുവന്നിരിക്കു ന്നത്. അക്രമം അവസാനിപ്പി ച്ചില്ലെങ്കില്‍ സിപിഎം അക്രമി സംഘത്തിന്റെ ശവപ്പെട്ടിക്ക് മുകളില്‍ ജനാധിപത്യരീ തിയില്‍ കേരളത്തിലെ അമ്മമാര്‍ അവസാനത്തെ ആണി അടിക്കും. വളയിട്ട കൈകളില്‍ ആയുധമെടുപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും അവര്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ് ക്രൂരതയ്ക്കെ തിരെ മാതൃവിലാപം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംഘടിപ്പിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് കോഴിക്കോട് അരയിടത്തുപാലം ഗ്രൗണ്ടില്‍ നല്കി യ സ്വീകരണം ഏറ്റുവാങ്ങി യശേഷം സംസാരിക്കുകയാ യിരുന്നു അവര്‍.
പാലക്കാട് കഞ്ചിക്കോട് ചടയന്കലായി വിമലാദേവി യുടെ ചിതാഭസ്മവുമായി ഇത്തരമൊരു യാത്രയ്ക്കിറ ങ്ങിയത് കേരള സമൂഹത്തിന് മുന്നില്‍ സിപിഎം അക്രമങ്ങ ളെ തുറന്നു കാണിക്കാനാണ്. വിമലാദേവിയുടെ കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യമെന്തെന്ന് സിപിഎം വെളിപ്പെടുത്തേണ്ടിവരും. യാത്രക്ക് സ്വീകരണം നല്കിയ പരപ്പന ങ്ങാടിയിലെ വേദി അഗ്നിക്കിര യാക്കിയിരിക്കുകയാണ്. ഇതുകണ്ട് യാത്ര പാതിവഴി യില്‍ അവസാനിപ്പിക്കുമെന്ന് കരുതണ്ട. കാസര്‍കോഡ് കണ്വതീര്‍ത്ഥത്തില്‍ നിമജ്ജ നം ചെയ്യാനാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്, അതുചെ യ്യുമെന്നും അവര്‍ പറഞ്ഞു.
സിപിഎം കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പി ക്കാന്‍ തയ്യാറാകണം. ഞങ്ങള്‍ക്കും ഇവിടെ പ്രവര്‍ത്തിക്കണം. ആശയപ്രചരണം നടത്തണം. ഭാരതത്തിനകത്താണ് കേരള മെന്ന് സിപിഎമ്മു കാര്‍ ചിന്തിക്കണം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രശസ്തയായ നടി വരെ അതിക്രമത്തിനിരയായി. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിക്ക് നേരമില്ല. പിണറായി വിജയന് കോടിയേരി ബാലകൃഷ്ണന്റെ മാത്രം മുഖ്യമന്ത്രിയല്ല. പള്‍സര്‍ സുനിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ തയ്യാറാകണമെന്നും ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ തടയണമെ ന്ന തീരുമാനം മംഗലാപുരത്ത് എടുത്തിട്ടില്ല. ജനാധിപത്യ രീതിയില്‍ പ്രതിഷേധം സംഘ ടിപ്പിക്കുക മാത്രമാണ് ചെയ്ത തെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: