കുന്ദമംഗലം: അവധിയി ല്‍ നാട്ടില്‍ വന്ന പട്ടാളക്കാരനായ യുവാവിനെതിരെ സിപി എം മര്‍ദ്ദനം. പിലാശ്ശേരി കുട്ടമ്പ്രഭവന് ആശിഷ്(24)നെയാ ണ് കളരിക്കണ്ടി കുറിഞ്ഞിപ്പിലാക്കില്‍ ക്ഷേത്രത്തില്‍വെച്ച് സിപിഎം അക്രമിസംഘം മര്‍ദ്ദിച്ചത്. ഗുരുതരമായി പരി ക്കേറ്റ ആഷിഷിനെ കോഴിക്കോട് മെഡിക്കല്‍കോളേജിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ ആര്‍മി ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ 24നാണ് സംഭവം. ക്ഷേത്രത്തിലെ തിറഉത്സവം കാണാന്‍ കൂട്ടുകാരനോടൊപ്പം പോവുന്നതിനിടയിലാണ് ആശിഷിനെ നാല്പതോളം വരുന്ന സിപിഎം സംഘം അക്രമിച്ചത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും സിപിഎമ്മിന് അനുകൂലമായ നിലപാടാണ് പോലീസ് എടുത്തതെന്ന് ആക്ഷേപമുണ്ട്. ഗുരുതരമായി പരിക്കേറ്റ ആ ശിഷിനെതിരെ വധശ്രമത്തിന് കേസെടുക്കുകയാണ് പോ ലീസ് ചെയ്തത്. ആശിഷിനെ സിപിഎം സംഘം ആക്രമിക്കുന്നതിന്റെ വീഡി യോ ചിത്രം ഹാജരാക്കിയിട്ടും സമ്മര്‍ദ്ദത്തെതുടര്‍ന്ന് കേസെടുക്കേണ്ടി വന്നുവെന്നാണ് പോലീസ് വിശദീകരിച്ചത്.
ആശിഷിന്റെ തറവാട്ട് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് സംഭവത്തിന് തുടക്കം. ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎമ്മുകാര്‍ ശ്രമിച്ചിരുന്നു. അമ്പലക്കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കിയത്. ഇതിലൊന്നും ബന്ധമില്ലാത്ത യുവാവിനെയാണ് സിപിഎമ്മുകാര്‍ സംഘടിതിമായി ആക്രമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: