തിരുവനന്തപുരം: എട്ടുമാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തനിസ്വരൂപം പ്രകടമായിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍. കെ. നീലകണ്ഠന് മാസ്റ്റര്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ പട്ടികജാതി പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഈ കാലഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
പട്ടികജാതിക്കാര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദിയും സാമൂഹ്യനീതി കര്‍മ്മസമിതിയും വിവിധ ഹിന്ദുസംഘടനാ നേതാക്കളും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടു മാസത്തിനുള്ളില്‍ 1,75,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 70,000 പട്ടികജാതി പീഡനക്കേസുകളാണ്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. പ്രതികളിലധികവും ഇടതുപാര്‍ട്ടിയുടെ യുവജന സംഘടനയിലെ പ്രവര്‍ത്തകരാണ്. ക്രിമിനല്‍ കേസുകളൊന്നും തെളിയിച്ചിട്ടില്ല. ജിഷ കേസില്‍ സമീപവാസികളായ പട്ടികജാതി യുവാക്കളെ പോലീസ് പീഡിപ്പിച്ചു.
എന്നാല്‍ ആ കേസുമായി ബന്ധമുള്ള ധാരാളംപേരെ ചോദ്യം ചെയ്യാതെ ഒരു ആസാമി യുവാവില്‍ കുറ്റം ആരോപിക്കുകയായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസും പി.പി. തങ്കച്ചനും ലക്ഷങ്ങള്‍ നല്കി കേസ് ഒതുക്കുകയാണ്. വായ തുറന്നാല്‍ നുണമാത്രം പറയുന്നയാളാണ് സിപിഎം സെക്രട്ടറിയായ കോടിയേരി.
അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടാല്‍ അവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദലിതരും മറ്റ് താഴ്ന്ന വിഭാഗത്തില്‍പ്പെടുന്നവരും നിരന്തരം ആക്രമണത്തിന് ഇരയാകുമ്പോഴും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പട്ടികജാതി സമൂഹത്തെ സംരക്ഷിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികജാതിക്കാരെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ തന്നെ അവരെ അടിച്ചമര്‍ത്തുന്നവരായി മാറുകയാണ്. സവര്‍ണ മേധാവിത്ത മേല്‍ക്കോയ്മയാണ് ഇന്ന് സിപിഎമ്മില്‍ നടക്കുന്നത്. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണ്. സിപിഎമ്മിന്റെ കുഞ്ഞാടുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായി പോരാടണം. പട്ടികജാതിക്കാര്‍ക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും എന്‍. കെ. നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കുഞ്ഞോന് ,സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, വിവിധ പട്ടികജാതി സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: