ആലുവ: ചുണങ്ങംവേലിയില്‍ പെരിയാര്‍ വാലി കനാലില്‍ കക്കൂസ് മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആലുവ-മൂന്നാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ആരംഭിച്ച സമരം രണ്ടര മണിക്കൂറോളം നീണ്ടു. ഗതാഗത തടസം സൃഷ്ടിച്ചത്. അപ്രതീക്ഷിതമായ സമരം സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും ബുദ്ധിമുട്ടിലാക്കി.
ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ രാത്രിയിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. കനാലില്‍ വെള്ളം ഉള്ളപ്പോഴാണെങ്കില് കനാലിലേക്ക് തള്ളിയാല്‍ അറിയില്ല. ഇത് മുതലെടുത്താണ് ടാങ്കര്‍ ലോറികള്‍ ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയില്‍ മാലിന്യം തള്ളുന്നത്. രണ്ട് വര്‍ഷം 25 അടിയോളം ആഴമുള്ള കനാലിലേക്ക് മാലിന്യം തള്ളിയിട്ട ശേഷം തീയിട്ടത് ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളുന്നതിന് പിന്നില്‍ ഗുണ്ടാസംഘമാണെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് മാലിന്യ നിക്ഷേപം രണ്ടാഴ്ച്ച മുമ്പാണ് പുനരാരംഭിച്ചത്. പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ വഴി തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: