കാക്കനാട്: എസ്എസ്എല്‍സിക്ക് ജില്ലയില്‍നിന്ന് 34,959 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. വിദ്യാര്‍ഥിളില്‍ 17037 പേര് പെണ്‍കുട്ടികളാണ്. മാര്‍ച്ച് എട്ടിനാണ് പരീക്ഷ ആരംഭിക്കുന്നത്. ഉച്ചക്ക് ശേഷം 1:45 മുതല്‍ 3:45 വരെയാണ് പരീക്ഷ.
നാലു വിദ്യാഭ്യാസ ജില്ലകളില്‍ 324 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് അറിയിച്ചു. ഉദയംപേരൂര്‍ എസ്എന്‍ഡിപി സ്കൂളിലാണ് ഏറ്റലവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്, 469 പേര്.
തിരുവാങ്കുളം ജിഎച്ച്എസ്, തൃപ്പൂണിത്തുറ ഗവ. സംസ്കൃതം എച്ച്എസ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. ഈ സ്കൂളുകളില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ വീതം . 1972 അധ്യാപകരാണു പരീക്ഷാചുമതല വഹിക്കുന്നത്.
അതതു വിദ്യാഭ്യാസ ജില്ലകളില്‍ എത്തിച്ച ചോദ്യപേപ്പര്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തരംതിരിച്ചശേഷം വിവിധ ട്രഷറികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ സ്ട്രോങ് മുറികളിലേക്കു മാറ്റും. പരീക്ഷാ ദിവസം അതതു കേന്ദ്രങ്ങളില്‍ നിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ പുറത്തെടുക്കുന്ന ചോദ്യപേപ്പറുകള്‍ പോലീസ് അകമ്പടിയോടെ ഉച്ചയ്ക്കു 12നകം പരീക്ഷാ കേന്ദ്രത്തിലെത്തിക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നേതൃത്വത്തില്‍ അഞ്ചു സ്ക്വാഡുകള്‍ ജില്ലയില്‍ രുപീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പരീക്ഷാ ഭവനില്‍ നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും പ്രത്യേക സ്ക്വാഡുകളുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: