കാലടി: സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ കേസ്. വിദ്യാര്‍ത്ഥിനിയെ അപമാനിച്ച്, ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. എസ്എഫ്ഐക്കാരായ ഹേമന്ത്, രാജീവ്, ലിബിന്, സ്റ്റിബിന്‍ കുര്യന്, കണ്ടാലറിയാവുന്ന മറ്റ് 15 പേര് പ്രതികളാണ്.
ഫെബ്രുവരി 21 ന്, കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ താണ് പൂര്‍വവിദ്യാര്‍ത്ഥികളായ ഇരുവരും. ഇവര്‍ കാമ്പസിലെ കൂത്തമ്പലത്തില്‍ രാത്രി സംസാരിച്ചിരിക്കെ എസ്എഫ്ഐ സംഘം ആക്രമിച്ചു. പെണ്‍കുട്ടിയുടെ ലാപ്ടോപ്പും വസ്ത്രങ്ങളടങ്ങിയ ബാഗും ബലമായി പിടിച്ചുവാങ്ങി എറിഞ്ഞു. ചോദ്യംചെയ്ത വിദ്യാര്‍ത്ഥിനിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ മുതിര്‍ന്നു.
യുവാവിനെ മര്‍ദ്ദിച്ചു. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കാമ്പസില്‍ നിന്നിറക്കി വിട്ടു. തുടര്‍ന്ന് 26 ന് കാലടി സിഐക്ക് വിദ്യാര്‍ത്ഥികള്‍ ഇ-മെയിലിലൂടെ പരാതി നല്കി. തുടര്‍ന്നാണ് നടപടി. ഇപ്പോള്‍ ബെംഗളൂരുവിലുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുത്താലേ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാനാകൂയെന്ന് കാലടി സിഐ സജി മാര്‍ക്കോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: