കൊച്ചി: രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവ് മൂലം രാജ്യത്ത് പാചക വാതകത്തിന്റെ വിലയും കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 91 രൂപയാണ് കൂടിയത്. ഇതോടെ 764.50 രൂപയാണ് ഒരു സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്.
സബ്സിഡിയുള്ളവര്‍ക്ക് വില വര്‍ദ്ധന ബാധിക്കില്ല. വര്‍ധിച്ച വില അവരുടെ ബാങ്ക് ആക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് ഏജന്‍സികള്‍ അറിയിച്ചു. വിലവർധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കി.
സബ്സിഡി സിലണ്ടറിന്റെ വർധിപ്പിച്ച തുക സബ്സിഡിയായിതന്നെ തിരികെ നൽകുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂടിയിട്ടുണ്ട്. സിലിണ്ടറൊന്നിന് 148 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 1388 രൂപയായി.
പുതിയ വിലകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: