റോം: ഇറ്റലിയില്‍ ഇന്ത്യന്‍ യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് നദിയിലെറിഞ്ഞു. സിങ് കുല്‍ബീര്‍(37) ആണ് ഇരുപത്തിയേഴുകാരിയായ ഭാര്യ കൗര്‍ ബല്വിന്ദയെ വധിച്ചു പോ നദിയിലെറിഞ്ഞത്. മൂന്നു മാസം ഗര്‍ഭിണിയായ ബല്വിന്ദയ്ക്ക് അഞ്ചു വയസായ മകനുമുണ്ട്.
അമിതമായ രീതിയില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നും ഇന്ത്യന്‍ പാരമ്പര്യത്തെ തള്ളിപ്പറയുന്നുവെന്നും ആരോപിച്ചാണ് കുല്‍ബീര്‍ ഭാര്യയെ വധിച്ചതെന്നു പിയാസെന്സ് പോലീസ് പറഞ്ഞു. 153 ദിവസമായി ബല്വിന്ദയെ കാണാതായിട്ട്. മകളെ കാണാനില്ലെന്ന് കാണിച്ച് മെയ് ഒന്നിന് അച്ഛന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പോ നദിക്കരയില്‍ നടക്കുകയായിരുന്ന രണ്ടു പെണ്‍കുട്ടികളാണ് ബല്‍വീന്ദറിന്റെ ജഡം പുഴയില്‍ ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു.
കൂടുതലായി പശ്ചാത്യവേഷങ്ങള്‍ ധരിക്കുന്ന ഭാര്യ തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഭയം കുല്ബീറിന് ഉണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ഇരുവരും പത്തു വര്‍ഷമായി ബസലികൊ ഡ്യൂസ് ഗ്രാമത്തിലാണു താമസിച്ചിരുന്നത്. കുല്ബീറിനു ക്രിമിനല്‍ റെക്കോഡുകളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: