കൊട്ടാരക്കര: റൂറല്‍ ജില്ലാ പരിധിയില്‍ എത്തുന്ന വിദേശികളെ നിരീക്ഷിക്കാന്‍ കര്ശനസംവിധാനം ഏര്‍പ്പെടുത്താന്‍ എസ്പി സുരേന്ദ്രന് പോലീസ് ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇതിന്റെ ഭാഗമായി ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ടൂറിസ്റ്റ്ഹോമുകള്‍, പോലീസ് എന്നിവര്ക്കായി് തിരുവനന്തപുരം ബ്രൂറോ ഓഫ് എമിഗ്രേഷന്‍ വിഭാഗം സംഘടിപ്പിച്ച ഏകദിനപരിശീലനം റൂറല്‍ എസ്പി എസ്.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ എത്തുന്ന വിദേശികളെ പറ്റി പോലീസ് വ്യക്തമായ വിവരങ്ങള്‍ ഇനിമുതല്‍ ശേഖരിക്കണം. ഇപ്പോള്‍ വന്നുപോകുന്നവരെ പറ്റി കൃത്യമായ വിവരങ്ങള്‍ ഇല്ല. സന്ദര്‍ശനത്തിനെത്തുന്ന വിദേശികളോ താമസിക്കുന്ന സ്ഥാപനങ്ങളോ കൃത്യമായ വിവരം പോലീസിന് കൈമാറില്ല. പെട്ടെന്ന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലീസിന് ഇടപെടുന്നതിനും കഴിയുന്നില്ല. പോലീസിന്റെ നിരീക്ഷണത്തിലാകുന്നതോടെ ആവശ്യമുള്ളവര്‍ക്ക് സുരക്ഷയൊരുക്കാനും കുറ്റവാളികളായ ആരെങ്കിലും ഉെണ്ടങ്കില്‍ നിരീക്ഷിക്കാനും കഴിയുമെന്ന് എസ്പി പറഞ്ഞു. ഇനി മുതല്‍ താമസസൗകര്യം ഒരുക്കുന്നുവര് കൃത്യമായ വിവരം പോലീസിന് കൈമാറണം. വിവരങ്ങള്‍ പോലീസിന്റെ മോണിറ്ററിങ് സെല്‍ പരിശോധിക്കും.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. നിലവില്‍ ജില്ലയിലെത്തുന്ന വിദേശികളെപറ്റിയും അവര്‍ എന്തിന് വന്നു എന്നത് സംബന്ധിച്ചും പോലീസിന് വിവരമില്ല. ഈ സാഹചര്യത്തിലാണ് നിരീക്ഷണം കര്‍ശനമാക്കുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥാപനങ്ങളിലെ ഉടമകള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് തിരുവനന്തപുരം ബ്യൂറോ ഓഫ് എമിഗ്രേഷനിലെ ഉദ്യോഗസ്ഥരായ രാജന് ചെങ്കുനി, വിനോദ്കുമാര്‍, ജോര്‍ജ്ജ് എബ്രഹാം എന്നിവര്‍ ക്ലാസെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനില്‍ദാസ്, കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍, പുനലൂര്‍ എഎസ്പി ഡോ.കാര്ത്തികേയന്, ഗോകുലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: