ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും തന്ത്രപരമായ സമീപനവും. നടപടിക്ക് തെരഞ്ഞെടുത്ത സമയവും, ഒപ്പം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുമാണ് പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടിയിലും ജനങ്ങളുടെ പിന്തുണയോടെ പദ്ധതി വിജയത്തിലെക്കാന് സര്‍ക്കാരിനെ തുണച്ചത്. വ്യാപക വിമര്‍ശനങ്ങളില്‍ പതറാതെ മുന്നോട്ടുപോകാന്‍ കാണിച്ച ധീരതയും തുണയായി.
രാജ്യത്തെയും വിദേശത്തെയും ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരും സംഘടനകളും നടപടി വന്‍ പരാജയത്തിലേക്കെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടാകുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, വ്യക്തമായ ധാരണയോടെ മുന്‍കൂട്ടി തയാറാക്കിയ നടപടിക്രമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാരിനായി.
ഉത്സവ സീസണ് അവസാനിച്ച ശേഷമാണ് നോട്ട് അസാധുവായി പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തിനും ഉത്സവ സീസണുകള്‍ക്കും മുന്‍പ് നടപടി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നു ഇതിനു പിന്നില്‍. വിമര്‍ശകരുടെ വായടപ്പിച്ച് പ്രതീക്ഷിച്ചതിലും വേഗത്തില്‍ സാമ്പത്തിക വര്‍ഷത്തെ അവസാന മാസം മാര്‍ച്ച് പിറക്കുന്നതിനു മുന്‍പു തന്നെ പണ ലഭ്യത ഉറപ്പാക്കാനും റിസര്‍വ് ബാങ്കിനും സര്‍ക്കാരിനുമായി.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യ അതിവേഗം വളരുന്ന രാജ്യമെന്ന നേട്ടത്തിലാണ്. വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ ഏഴു ശതമാനം വളര്‍ച്ച രാജ്യം കൈവരിച്ചു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ നിരക്കാണിത്. അതിനു മുന്‍പത്തെ പാദത്തില്‍ 7.4 ശതമാനമായിരുന്നു. ഇതില്‍ നിന്ന് രണ്ടു ശതമാനം കുറയുമെന്ന പ്രചാരണത്തിനിടെയാണ് ഏഴു ശതമാനത്തിലെത്തിയത്. കാര്‍ഷിക മേഖലയിലടക്കം രാജ്യം വളര്‍ച്ച കൈവരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: