തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വര്‍ധിച്ചെന്ന് ഭഷ്യമന്ത്രി പി. തിലോത്തമന് നിയമസഭയില്‍ പറഞ്ഞു. ബ്രാന്‍ഡഡ് അരിക്കാണ് വില വര്‍ധിച്ചത്. കൊല്ലത്തെ വ്യാപാര ലോബികളാണ് വില വര്‍ധിപ്പിക്കുന്നതിനു പിന്നില്‍. 21 ശതമാനം വരെ വില വര്‍ധിച്ചു. വരും ദിവസങ്ങളില്‍ അരിവിലയില്‍ കുറവുണ്ടാകും.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അരിക്കടകള്‍ തുറക്കും. 1000 ടണ്‍ അരി കുറഞ്ഞനിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിപക്ഷത്തു നിന്ന് ഉമ്മര്‍ നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആറുമാസത്തിനുള്ളില്‍ ഇരട്ടിയിലധികം വിലവര്‍ധനവ് ഭക്ഷ്യധാന്യങ്ങളിലും പച്ചക്കറികളിലും ഉണ്ടായതായി വിലവിവര പട്ടിക നിരത്തി ഉമ്മര്‍ ആരോപിച്ചു.
നോട്ടീസിനെ തുടര്‍ന്ന് നിയമസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവുമായി. അരി വില കുതിക്കുമ്പോള്‍ പൊതുവിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും 14.25 ലക്ഷം മെട്രിക് ടണ്‍ അരിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നത്. 2 ലക്ഷം മെട്രിക് ടണ്‍ അരികൂടി അധികമായി നേടിയെടുക്കാന്‍ സാധിച്ചു.
ബിജെപി സര്‍ക്കാരും ഇത് തുടര്‍ന്നിരുന്നു. എന്നാലിത് നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് കിട്ടിയ അരി യഥാസമയം വിതരണം ചെയ്തിട്ടില്ല. ഇതാണ് വില വര്‍ധനവിന് ഇടയാക്കിയത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭക്ഷ്യമന്ത്രി തിലോത്തമന് രാജിവയ്ക്കണം. അഞ്ചുവര്‍ഷം വില വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വില വര്‍ധനവിനെതിരെ ഒമ്പതു പ്രാവശ്യം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയവര് അധികാരത്തില്‍ കയറിയപ്പോള്‍ വില വര്‍ധനവിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വില വര്‍ധനവിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
തൊഴിലാളിപ്രശ്നവും അട്ടിമറി കൂലിയുമാണ് അരിവില വര്‍ധിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കിയപ്പോള്‍ രണ്ടുലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവുണ്ടായി. കുറവുള്ളത് നേടിയെടുക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ഒരുമിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള അനുതി നിഷേധിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ആദ്യം വാക്കൗട്ട് നടത്താതെ മുദ്രാവാക്യം വിളികളുമായി സഭാതലത്തില്‍ നിലകൊണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി ഇടപെട്ടതോടെ വാക്കൗട്ട് നടത്തി.
ജനങ്ങള്‍ക്ക് റേഷനില്ല: രാജഗോപാല്‍
തിരുവനന്തപുരം: ജനങ്ങള്‍ക്ക് റേഷന്‍ കിട്ടാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നില നില്‍ക്കുന്നതെന്ന് ഒ. രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരി യഥാസമയം ആവശ്യക്കാര്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇതിനു കാരണമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് രാജഗോപാല്‍ വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: