കൊച്ചി: ക്രമക്കേട് കണ്ടെത്തിയത്തിയ റേഷന്‍കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതു തടഞ്ഞ കേസില്‍ മുന്‍മന്ത്രി അനൂപ് ജേക്കബിനെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ആരോപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് നല്കിയ ഹര്‍ജിയിലാണ് ഇടുക്കി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.
ഇടുക്കി ജില്ലയിലെ പെരിങ്ങാശേരിയിലെ ഒരു റേഷന്‍ കടയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടതോടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ സപ്ളൈ ഓഫീസര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റേഷന്‍ കടയുടമ നല്കിയ നിവേദനത്തില്‍ മന്ത്രിയായിരുന്ന അനൂപ് ജേക്കബ് സപ്ളൈ ഓഫീസറുടെ നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കാന് ഭക്ഷ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്കി. ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് തടഞ്ഞ മന്ത്രിയുടെ നടപടി അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: