ഇംഫാല്‍: മണിപ്പൂരിലെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം. ഇന്നലെ വൈകിട്ടോടെ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് കഗ്ലേയ്പാക് എന്ന വിദ്യാര്‍ത്ഥി സംഘടനയാണ് ഇംഫാലിലെ ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ജനലുകളും കസേരകളും അടിച്ചുതകര്‍ത്ത അക്രമികള്‍ ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു സംഭവം.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ സംസ്ഥാനത്ത് പര്യടനത്തിലായിരുന്നതിനാല്‍ ഓഫീസില്‍ നേതാക്കള്‍ ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥി സംഘടനക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സംഘടന ആക്രമണം നടത്തിയത്.
വ്യാജ ഏറ്റുമുട്ടല്‍ വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് ബിജെപിയാണെന്നും കോണ്‍ഗ്രസ് കേന്ദ്രവും സംസ്ഥാനത്തും ഭരിച്ചപ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നും ബിജെപി വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പരിഭ്രാന്തിയിലായ കോണ്‍ഗ്രസ് ഗുണ്ടകളെ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: