ന്യൂദല്‍ഹി: രാംജാസ് കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങള്‍ എബിവിപി പോലീസിന് കൈമാറി. പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയും രക്തസാക്ഷിയായ സൈനികന്റെ മകളുമായ ഗുര്‍മെഹര്‍ കൗറിനെതിരെ എബിവിപി നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
ഇതിനിടെ താന്‍ എബിവിപിയ്ക്കെതിരെയുളള പ്രചാരണങ്ങളില്‍ നിന്ന് പിന്മാറിയതായി ഗുര്‍മെഹര്‍ അറിയിച്ചു. ഈ വിവാദം നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. കൗറിന് വേണ്ടി നിയമപോരാട്ടം നടത്തുമെന്ന് പഞ്ചാബ് എക്സ് സര്‍വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് അധ്യക്ഷന്‍ കേണല്‍ കുല്‍ദീപ് സിങ് ഗ്രെവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: