വാഷിങ്ടണ്‍: തന്റെ കുടിയേറ്റ നയത്തില്‍ അയവ് വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കഴിവും യോഗ്യതയും അനുസരിച്ച് രാജ്യത്തെ കുടിയേറ്റ സംവിധാനം പൊളിച്ചെഴുതാമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
പ്രസിഡന്റിന്റെ പുതിയ നിലപാട് ഇന്ത്യപോലുളള രാജ്യങ്ങളില്‍ നിന്നുളള ഉന്നത യോഗ്യതകളുളള ഒരുപാട് പേര്‍ക്ക് പ്രയോജനകരമാകും. കാനഡ, ആസ്ട്രേലിയ പോലുളള രാജ്യങ്ങള്‍ യോഗ്യത മാനദണ്ഡമാക്കി കുടിയേറ്റ നയം നടപ്പാക്കുന്നുവെന്ന് ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിലെ തന്റെ കന്നി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇത്തരമൊരു സംവിധാനത്തിലൂടെ ധാരാളം പണം ലാഭിക്കാനാകും. ജീവനക്കാരുടെ കൂലി കൂട്ടാനുമാകും.
മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ കൂടി വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. ലിങ്കന്റെ നിലപാടുകള്‍ ശരിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ നടപ്പാക്കാനുളള സമയമാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: