ആലപ്പുഴ/ ചേര്‍ത്തല/ മാവേലിക്കര: പാലക്കാട്ട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലാ ദേവിയുടെ ചിതാഭസ്മവുമായി മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ് നയിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് ആലപ്പുഴയില്‍ വികാരനിര്‍ഭരമായ സ്വീകരണം. മാര്‍ക്സിസ്റ്റു അക്രമ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. അഞ്ജനാ സുരേഷ് യോഗം ഉത്ഘാടനം ചെയ്തു. സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ ക്രൂരമുഖമാണ് വിമലാദേവിയെ ചുട്ടുകരിച്ചതിലൂടെ വെളിവായത്. കേരളത്തില്‍ ഇനി ഒരു വിമലാദേവിക്കും ഈ ഗതി ഉണ്ടാകരുതെന്നും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണരണമെന്നും അവര്‍ പറഞ്ഞു.
അക്രമം തന്നെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍, അവരില്‍ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അധികാരത്തിന്റെ തണലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും നേരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചു വിടുകയാണ്. ഇതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇവിടുത്തെ സ്ത്രീകള്‍ ഇതിനെതിരെ തെരുവിലിറങ്ങി പോരാടാന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ചിതാഭസ്മത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിതാ സുബ്രമണ്യന്‍ എന്നിവര്‍ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സിപിഎം അക്രമങ്ങളില്‍ പൊറുതി മുട്ടിയ നിരവധി സ്ത്രീകള്‍ മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ മാതൃവിലാപം എന്ന സന്ദേശവുമായി നടത്തുന്ന യാത്രയുടെ സ്വീകരണ സമ്മേളനങ്ങളില്‍ അണിചേരുന്നത് യാത്രയുടെ സ്വീകാര്യത വെളിപ്പെടുത്തുന്നതാണെന്ന് രേണു സുരേഷ് ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി ബിന്ദു പ്രസാദ്, ബിജെപി സംസ്ഥാന സമിതി അംഗം എസ്.ഗിരിജ, ബിജെപി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മിനി ബിജു, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ സുമാ ചന്ദ്രബാബു, സ്മിതാ ഷേണായി, വിധു പ്രസാദ്, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
വിമലാദേവിയുടെ ചിതാ‘സ്മവും വഹിച്ചുകൊുള്ള നിമജ്ജന യാത്രക്ക് ചേര്‍ത്തലയില്‍ സ്വീകരണം നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് യാത്ര അംഗങ്ങളെ തണ്ണീര്‍മുക്കത്ത് സ്വീകരിച്ചു. സമ്മേളനം ബിജെപി മദ്ധ്യ മേഖലാ അദ്ധ്യക്ഷന്‍ നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് സംഘപരിവാറിലെ സ്ത്രീകളിലൂടെ മറുപടി പറയിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ രേണു സുരേഷ് പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ ശാപത്തില്‍ നിന്ന് രക്ഷപെടാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി സുമി ഷിബു അദ്ധ്യക്ഷയായി. ജാഥാ ഉപ ലീഡര്‍ അഡ്വ. നിവേദിത, ബിജെപി സംസ്ഥാന സമിതി അംഗം പ്രഫ.വി.ടി രമ, കോട്ടയം ജില്ലാ സെക്രട്ടറി റീബാ വര്‍ക്കി, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോന്മണി പത്മനാഭന്, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സെക്രട്ടറി എല്‍. പത്മകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ സാനു സുധീന്ദ്രന്‍, പെരുമ്പളം ജയകുമാര്‍, ശര്‍മിള രാജേഷ്, ആശാ മുകേഷ്, അമ്പിളി ബാബു, അമ്പിളി മധു, ബിന്ദു ബെന്നി, ബിന്ദു രജീന്ദ്രന്‍, ആശാ ജയന്, കെ. എല്‍. ഓമന, അജിതാ ബാബു എന്നിവര്‍ പ്രസംഗിച്ചു. ചിതാഭസ്മത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പുഷ്പങ്ങളര്‍പ്പിച്ചു.
വിമലാദേവിയുടെ ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്യുമ്പോള്‍ ഇടത് സര്‍ക്കാരിന്റെ പതനത്തിന് തുടക്കം കുറിക്കുമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് പറഞ്ഞു. വിമലാദേവിയുടെ ചിതാഭസ്മയാത്രയ്ക്ക് മാവേലിക്കരയില്‍ നല്കിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍. മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശോഭ രവീന്ദ്രന് അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: