തൊടുപുഴ: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പേര് പിടിയില്‍. വെങ്ങല്ലൂര്‍ കുഞ്ഞന്‍പറമ്പില്‍ സുധീറിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലാണ് അറസ്റ്റ്.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് രണ്ട് പേര് കീഴടങ്ങുകയായിരുന്നു. കൂട്ടു പ്രതികളായ നാല് പേരെ കൂടി തൊടുപുഴ പോലീസ് അറസ്റ്റ് ചെയതു. ആദ്യ രണ്ട് പ്രതികളായ കീരികോട് കണ്ടത്തിന്‍കര വീട്ടില്‍ സബീന്‍ മജീദ് (31), ഇടവെട്ടി മുളയ്ക്കത്തൊട്ടിയില് വീട്ടില്‍ സിന്‍സില എന്ന് വിളിക്കുന്ന സിറാജ് (30) എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് കീഴടങ്ങിയത്.
ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വയനാട് തലപ്പുഴ വാഴയില്‍ വീട്ടില്‍ ഷെഫീര്‍ (23), വടക്കുംമുറി നടുവിലേവീട്ടില്‍ പ്രമേഷ് രാജു (25), പെരുമറ്റം മുളയോലിയ്ക്കല് സുബിന് (26), കൊണ്ടോട്ടി സുജിന്‍ (26) എന്നിവരെ സി.ഐ. എന്‍ ജി ശ്രീമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴടങ്ങിയവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും പിടികൂടിയത്. നാലാം പ്രതി കുമ്മംകല്ല് സ്വദേശിയായ നൗഫല്‍ ഒളിവിലാണ്. 2016 ഡിസംബര്‍ 17നാണ് നൗഫലിന് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ ആറംഗസംഘം വെങ്ങല്ലൂരിലെ തന്റെ സ്ഥാപനമായ മണവാട്ടി ഓട്ടോസില്‍ നിന്ന് ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റി മര്‍ദിക്കുകയായിരുന്നു.
കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ സുധീറിനെ അടുത്ത ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുകയും ചെയ്തു. വണ്ണപ്പുറം സ്വദേശി വാടകയ്ക്കെടുത്ത കാര്‍ മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: