ഭുവനേശ്വര്‍: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്നലെ ഉത്തര്‍പ്രദേശിനോട് 245 റണ്‍സിന് തോറ്റു. സ്കോര്‍ ചുരുക്കത്തില്‍: ഉത്തര്‍പ്രദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 387. കേരളം 32 ഓവറില്‍ 142ന് എല്ലാവരും പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട ഉത്തര്‍പ്രദേശ് അക്ഷദീപ് നാഥിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. 117 പന്തില്‍ നിന്ന് 19 േഫാറും മൂന്ന് സിക്സറുമടക്കം 143 റണ്‍സാണ് അക്ഷദീപ് നേടിയത്. ഏകലവ്യ ദ്വിവേദി 55 പന്തില്‍ നിന്ന് 75ഉം ഓപ്പണര്‍ ശിവം ചൗധരി 82 പന്തില്‍ 63ഉം നേടി. 22 പന്തില്‍ നിന്ന് 8 ബൗണ്ടറികളോടെ പുറത്താകാതെ 45 റണ്‍സെടുത്ത സര്‍ഫ്രാസ് ഖാനും 12 പന്തില്‍ നിന്ന് 4 സിക്സറിന്റെ സഹായത്തോടെ 29 റണ്ണെടുത്ത റിങ്കു സിങ്ങും മികച്ച സംഭാവന നല്കി. കേരളത്തിനായി വിനോദ്കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. 32 റണ്‍സെടുത്ത വിഷ്ണ വിനോദ് ടോപ് സ്കോറര്‍. ജലജ് സക്സേന 29ഉം റോഹന്‍ പ്രേം 28ഉം സഞ്ജു സാംസണ് 25ഉം ക്യാപ്റ്റന്‍ സച്ചിന് ബേബി 15ഉം റണ്‍സെടുത്തു. ഉത്തര്‍പ്രദേശിനായി പിയൂഷ് ചൗള മൂന്നും ശിവം ചൗധരി, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: