മുണ്ടക്കയം: വീടാക്രമിച്ച് ദളിത് സ്ത്രീകളെ അക്രമിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ ആവശ്യപ്പെട്ടു.
സംഭവം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദളിത് പീഡനം ആണ് മുണ്ടക്കയത്ത് സിപിഎം സ്പോണ്സര് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പുഞ്ചവയലില്‍ മല അരയ മഹാസഭയുടെ പൂങ്കാവനം ബാലസഭയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ തലേന്ന് സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടിരുന്നു,
മുണ്ടക്കയം ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ബോയിസ് എസ്റ്റേറ്റിലെ പട്ടികജാതിക്കാരിയായ അങ്കണ്‍വാടി ടീച്ചറെ സിപിഎം ലോക്കമ്മറ്റിയംഗം മര്‍ദ്ദിച്ചതും ഇടതു ഭരണത്തിന് കീഴില്‍ വ്യാപകമാകുന്ന ദളിത് അക്രമങ്ങളുടെ തുടര്‍ച്ചയാണ്.
സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ഇരകളെയും പ്രതികളുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ദളിത് സംഘടനകള്‍ തന്നെ ആക്ഷേപിച്ചു കഴിഞ്ഞു. ദളിത് സ്ത്രീകളെ വീടുകയറി അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മുഴുവന്‍ പ്രതികളെയും പട്ടികജാതി പീഢന നിരോധന നിയമമനുസരിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഡിജെഎസ്, നിയോജക മണ്ഡലം പ്രസിഡന്റ് എം. ആര്. ഉല്ലാസ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബി. മധു, ഒ. സി. യേശുദാസ്, പി. പ്രദീപ് തുടങ്ങിയവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: