കല്ലറ: അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ ദുരിതം ഏറിവരികയാണ്. ഓരുവെള്ളം കയറി പാടശേഖരങ്ങളില്‍ വേനല്‍ കടുത്തതോടെ ഉപ്പ് നിറഞ്ഞതാണ് കൃഷി നശിച്ചത്. കല്ലറ പഞ്ചായത്തിലെ മുതിരക്കാല പാടശേഖരത്തിലെ 85 ഏക്കറോളം വിളഞ്ഞ നെല്ലാണ് ഉപ്പിന്റെ സാന്നിദ്ധ്യത്താല്‍ പഴുത്ത് നിലത്തടിയുന്നത്. ഓരുവെള്ളം കയറിയിറങ്ങിയ പാടങ്ങളുടെ അടിയില്‍ നിന്നും ചൂട് കനത്തതോടെ ഉപ്പ് മുകളിലേക്ക് ഉയര്‍ന്നാണ് നെല്‍ച്ചെടികള്‍ പഴഉത്ത് കരിഞ്ഞുവീഴുന്നത്. വിളഞ്ഞ് കൊയത്തിന് പാകമായ നെല്‍കൃഷി നശിക്കുന്നത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കൊയ്ത്ത് യന്ത്രം വരുമെന്ന് കര്‍ഷകര്‍ക്ക് വിവരം ലഭിച്ചുവെങ്കിലും ഇതുവരെ യന്ത്രം എത്തിയിട്ടില്ല. പാടശേഖരങ്ങളില്‍ നിന്ന് അവശേഷിക്കുന്ന നെല്ല് കൊയ്തെടുക്കാമെന്നുള്ള പ്രതീക്ഷിയിലിരുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായി എരണ്ടയും താമരക്കോഴിയും പാടത്തിറങ്ങി വിളവ് നശിപ്പിക്കുന്ന അവസ്ഥയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. സമയം തെറ്റിയുള്ള കൃഷിയാണ് പാടത്ത് ഉപ്പ് വിളയുന്നതിന് കാരണമായതെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. എംഎല്‍എമാരായ മോന്‍സ് ജോസഫ്, സി.കെ.ആശ, കല്ലറ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി എന്നിവര്‍ പാടശേഖരങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍തലത്തില്‍ അടിയന്തിര സഹായം എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: