കുറവിലങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കടപ്പൂര് ഡിസ്ട്രിബ്യൂട്ടറിയില്‍ 10 മീറ്ററോളം നീളത്തില്‍ ഓപ്പണ്‍ കനാല്‍ഭാഗം തകരാനിടയായ സാഹചര്യത്തെക്കുറിച്ച് സര് ക്കാര് ഉന്നതതലത്തില്‍ പരിശോധനയും അന്വേഷണവും നടത്തണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. 7425 മീറ്റര്‍ നീളമുള്ള കടപ്പൂര് ഡിസ്ട്രിബ്യൂട്ടറിയില്‍ ജലവിതരണം ആരംഭിച്ചപ്പോള്‍ ചെയിനേജ് 6000 മീറ്ററില്‍ വരെ വെള്ളം എത്തിയപ്പോഴാണ് ചെയിനേജ് 1450 മീറ്ററില്‍ കനാല്‍ ഭാഗം തകരാനിടയായതെന്ന് എം.വി.ഐ.പി. പിറവം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച അടിയന്തിര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എംവിഐപി കടപ്പൂര് ഡിസ്ട്രിബ്യൂട്ടറിയുടെ ഓപ്പണ്‍ കനാല്‍ഭാഗം തകരാനിടയായ സാഹ ചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് മന്ത്രി മാത്യു ടി. തോമസിന് കത്തുനല്‍കി.നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും മോന്‍സ് ജോസഫ് മന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: