കോട്ടയം: കൊലപാതകങ്ങളും, ദളിത് മര്‍ദ്ദനങ്ങളും, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും കേരളത്തില്‍ സമാനതകളില്ലാതെ വര്‍ദ്ധിച്ചുവരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും നാട്ടില്‍ സമാധാനം നിലനില്ക്കണമെങ്കില് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് ഘടകകക്ഷികളെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയസമിതി അംഗം സി.കെ. പത്മനാഭന് പറഞ്ഞു.
മാര്‍ക്സിസ്റ്റ് ക്രൂരതക്ക് എതിരെ മാതൃവിലാപം എന്ന മുദ്രാവാക്യം ഉയര്‍ത്തി മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നയിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് തന്നെയാണ്. ക്രിമിനല്‍ മനോഭാവമുള്ളയാളാണ് പിണറായി വിജയന്. പാര്‍ട്ടി സെക്രട്ടറി തലത്തില്‍ നിന്നും മുഖ്യമന്ത്രി തലത്തിലേയ്ക്ക് അദ്ദേഹം ഉയര്‍ന്നിട്ടില്ല. ഒരു വശത്ത് സമാധാനഗിരി പ്രസംഗം നടത്തുകയും മറുവശത്ത് കൊലപാതാകികളായ പാര്‍ട്ടി ഗുണ്ടകള്‍ക്ക് ഒത്താശയും ചെയ്യുന്നു. കൊലപാതകികള്‍ക്ക് ആയുധം നല്‍കുന്നതിന് തുല്യമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ ആഭ്യന്തരം. മരണവീട്ടില്‍ പോകുന്നത് പോലും മുഖ്യമന്ത്രി രാഷ്ട്രീയം നോക്കിയാണ്. സ്വന്തം പാര്‍ട്ടിക്കാരുടെ താത്പര്യം സംരക്ഷിക്കുന്നയാളായി മുഖ്യമന്ത്രി അധപ്പതിച്ചു. ഭരണപരമായ ബാധ്യത നിറവേറ്റുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ പാരാജയമാണെന്നും സി.കെ. പത്മനാഭന് പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാവിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിന്ദുപ്രസാദ്, സംസ്ഥാന സമിതി അംഗം എസ്. ഗിരിജ, വൈസ് പ്രസിഡന്റ് ജയശ്രീ പ്രസന്നന്, ജില്ലാ സെക്രട്ടറി സുമാ മുകുന്ദന്, സുധാസുന്ദര്രാജ്, ബിന്ദുഹരികുമാര്‍, സിന്ധു അജിത് എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ് മറുപടി പ്രസംഗം നടത്തി. തെക്കന്‍മേഖലാ പര്യടനം പൂര്‍ത്തീകരിച്ച് ഇന്ന് തിരുവല്ലത്ത് പുണ്യസങ്കേതത്തില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്യും. നിവേദിതാ സുബ്രഹ്മണ്യന്, വി.റ്റി. രമ, റീബാവര്‍ക്കി, ബിന്ദുപ്രസാദ്, ഗിരിജ എന്നിവരും യാത്രയിലുടനീളം പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: