കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്നും എല്ലാവരുടെയും നല്ല പ്രവര്‍ത്തികളെ പിന്തുണയ്ക്കുമെന്നും ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ. കോട്ടയത്ത് ഏലിയാ കത്തീഡ്രലില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകഴിഞ്ഞ് അസോസിയേഷന് യോഗത്തിന്റെ ആരംഭത്തില്‍ വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പാണ് നടന്നത്. വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. എം.ഒ. ജോണ്‍, നിലവിലെ ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം, ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്കോപ്പാ എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഫാ. എം. ഒ. ജോണ്‍ വിജയിച്ചു.
അല്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിച്ചത്. ഇതില്‍ ജോര്‍ജ്ജ് പോള്‍ വിജയിച്ചു. കോലഞ്ചേരിയിലെ സിന്തൈറ്റ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് ആണ് ജോര്‍ജ് പോള്‍. രണ്ട് ട്രസ്റ്റി സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വീറും വാശിയും നിറഞ്ഞതായിരുന്നു. കത്തീഡ്രലിന് പുറത്ത് റോഡ് ഫ്ളെക്സുകളാല് നിറഞ്ഞിരുന്നു. വോട്ടുപിടിത്തവും സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: