കോഴിക്കോട്: മിഠായിതെരുവില്‍ നടന്ന തീപിടുത്തത്തോ ടനുബന്ധിച്ച് ഭാവിയില്‍ സ്വീകരിക്കേണ്ടുന്ന മുന്‍കരുതലുകളെ സംബന്ധിച്ച് പഠിക്കുന്നതിനായി ഉന്നതതല സംഘം രൂപീകരിച്ച് ജില്ലാ കളക്ടര്‍ യു.വി. ജോസ് ഉത്തരവിട്ടു. സംഘം മിഠായി തെരുവിലും നഗരത്തിലെ സമാന സാഹചര്യങ്ങള്‍ നിലവി ലുള്ള വാണിജ്യ വ്യാപാര കേന്ദ്രങ്ങളിലും പരിശോധന ന ടത്തി നിയമപ്രകാരമുള്ള സുരക്ഷാ സൗകര്യങ്ങള്‍, വൈദ്യുത വയറിംഗ് , അശാസ്ത്രീയമായ സ്റ്റോക്കിംഗ്, അനധികൃതമായും , അനുമതി ഇല്ലാതെയും തീപിടിത്തത്തിനു കാരണമാവുന്ന മണ്ണെണ്ണ, ഗ്യാസ് പോലെയുള്ള ഇന്ധനങ്ങള്‍ കൈവശം വെയ്ക്കല്‍, അനധികൃതവും, അശാസ്ത്രീയവുമായ നിര്‍മ്മാണ പ്രവൃത്തികള്‍, പരിസര മലിനീകരണം,അനുമതി ഇല്ലാതെ കടകളിലും മറ്റും ഭക്ഷണം പാകം ചെയ്യല്‍, അനധികൃത കയ്യേറ്റം മുതലായ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.
അപകടാവസ്ഥയിലുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തിയാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കും. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സഹിതം സമഗ്രമായ സംയുക്ത പരിശോധന റിപ്പോര്‍ട്ട് മാര്‍ച്ച് 15നു മുന്‍പായി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.
അരുണ്‍ഭാസ്കര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍, അബ്ദുല്‍ റസാഖ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (സൗത്ത്), ഡോ. ഗോപകുമാര്‍ ഹെല്‍ത്ത് ഓഫീസര്‍ ,കോഴി ക്കോട് കോര്പ്പറേഷന്, കെ.വി പ്രഭാകരന് ജില്ലാ സപ്ലെഓ ഫീസര്‍, സുരേഷ് .സി ഡെപ്യൂട്ടീ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍,കോഴിക്കോട് , സാബു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ,കെ.എസ്.ഇ.ബി ,കോഴിക്കോട് , അനിതകുമാരി.അഡീഷണല്‍ തഹസില്‍ദാര്‍,കോഴിക്കോട് എന്നിവരുള്‍പ്പെടുന്നതാണ് സംഘം.
ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തുന്ന പരിശോധനക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജില്ലാദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ബി. അബ്ദുള്‍ നാസറിനെയും ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: